ഫൈനലില്‍ കാലിടറി സിന്ധു, സ്വര്‍ണത്തില്‍ മുത്തമിട്ട് മാരിന്‍

single-img
5 August 2018

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. സിന്ധുവിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ കരോലിന മാരിന്‍ ആണ് സ്വര്‍ണം നേടിയത്. മാരിന്റ മൂന്നാമത്തെ ചാംപ്യന്‍ഷിപ്പ് നേട്ടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധു വെള്ളിനേടുന്നത്. സ്‌കോര്‍ 21-19, 21-10.

കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ സിന്ധു പരാജയപ്പെട്ടപ്പോള്‍ ഇത്തവണ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ പരാജയം.

12-ാം തവണ സിന്ധുവുമായി നേര്‍ക്കുനേരെത്തിയ മരിന്റെ ഏഴാം വിജയമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണില്‍ നടന്ന മലേഷ്യ ഓപ്പണില്‍ മാരിനെ വീഴ്ത്തിയ സിന്ധുവിന് ഇവിടെ വിജയം ആവര്‍ത്തിക്കാനായില്ല.