അര്‍ജന്റീനയെ മുട്ടുകുത്തിച്ച് ബ്രസീല്‍ ; നെയ്മറിന് 50-ാം ഗോള്‍.

single-img
11 November 2016

cw5hvrfw8ae1g01
ബെലോ ഹൊറിസോണ്ടെ: ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ബ്രസീലിനോട് അര്‍ജന്റീനക്ക് മൂന്നുഗോളിന് തോല്‍വി. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് മെസ്സിയുടെ തിരിച്ചുവരവുണ്ടായിട്ടും അര്‍ജന്റീന തോറ്റത്. കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റില്‍ കുടിന്യോ, ആദ്യപകുതിയില്‍ നെയ്മര്‍, 59-ാം മിനിറ്റില്‍ പൗലിന്യോ എന്നിവരാണ് ബ്രസീലിനുവേണ്ടി ഗോളുകള്‍ നേടിയത്.

ലോകകപ്പ് ഫുട്ബോളിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ നെയ്മറിന്റെ ഹീറോയിസമാണ് കണ്ടത്. ദേശീയ ജേഴ്സിയില്‍ 50-ാം ഗോളാണ് നെയ്മറിന്റേത്. യോഗ്യത മത്സരത്തിലെ ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനം പ്രതിസന്ധിയിലാണ്. ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 16 പോയിന്റ് നേടിയ അര്‍ജന്റീന ആറാം സ്ഥാനത്താണ്. 24 പോയിന്റുമായി ആതിഥേയരായ ബ്രസീലാണ് ഗ്രൂപ്പില്‍ മുന്നില്‍.

മെസി വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ മത്സരം ഇതായിരുന്നു. എന്നാല്‍ അര്‍ജന്റീനന്‍ ആരാധകരെ തികച്ചും നിരാശയിലാഴ്ത്തിയ കളിയായിരുന്നു അത്. രണ്ടു വര്‍ഷം മുന്‍പു ലോകകപ്പ് സെമി ഫൈനലില്‍ ബ്രസീല്‍ ജര്‍മ്മിനിയോട് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് തോറ്റിരുന്ന അതേ വേദിയില്‍ വെച്ചാണ് ഇത്തമൊരു വിജയം നേടി എടുക്കാന്‍ കഴിഞ്ഞത്.