ഷാര്‍ജയിലെ ആശുപത്രിയില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി; പോലീസ് മാതാപിതാക്കളെ തേടുന്നു

single-img
27 September 2015

Born Babyദുബായ്: ഷാര്‍ജയിലെ ആശുപത്രിയില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ  ഉപേക്ഷിച്ചു. അല്‍ കുവൈത്തി ആശുപത്രിയിലെ റിസപ്ഷന്‍ ഏരിയയില്‍ സ്ത്രീകള്‍ക്കായുള്ള കേസരകള്‍ക്ക് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്.  ആശുപത്രിയിലെത്തിയ സ്ത്രീയാണ് പോലീസില്‍ വിവരമറിയിച്ചത്.

മാതാപിതാക്കളെ കണ്ടുപിടിക്കാനായി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. കുട്ടി ഏഷ്യന്‍ വംശജയാണെന്ന് പോലീസ് അറിയിച്ചു. ആരോഗ്യവതിയായ കുഞ്ഞിനെ ഷാര്‍ജയിലെ ശിശു സംരക്ഷണ സമിതിക്ക് കൈമാറി.

ഒരു മാസത്തിനിടയില്‍ ഉണ്ടാവുന്ന മൂന്നാമത്തെ സംഭവമാണിത്.നേരത്തെ സെപ്തംബര്‍ 20ന് സഫീര്‍ മാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍  കുഞ്ഞിനെ കണ്ടെത്തിയിരുന്നു. സെപ്തംബര്‍ നാലിന് ഇന്ത്യക്കാരനായ നാല് വയസുകാരനെ ഖോര്‍ ഫക്കാന്‍ ബീച്ചില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.