ഐസിസ് തീവ്രവാദികളുടെ കണ്ണുകള്‍ക്ക് എതൊരു മുസ്ലിം പെണ്‍കുട്ടിയെയും വശീകരിക്കാന്‍ കഴിയും- മുന്‍ ഐസിസ് വനിത തീവ്രവാദി
ലണ്ടന്‍: ഐസിസ് തീവ്രവാദികളുടെ കണ്ണുകള്‍ക്ക് എതൊരു മുസ്ലിം പെണ്‍കുട്ടിയെയും വശീകരിക്കാന്‍ കഴിയുന്ന സൗന്ദര്യമുണ്ടെന്ന് മുന്‍ ഐസിസ് വനിത തീവ്രവാദി. തീവ്രവാദം ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവതി ബി.ബി.സി ന്യുസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ദൃശ്യങ്ങളില്‍ മുഖംമറച്ച് പ്രത്യക്ഷപ്പെടുന്ന ജിഹാദികള്‍ വളരെ ആകര്‍ഷണ സ്വഭാവമുള്ളവരാണെന്ന് യുവതി പറയുന്നു.
17-ാം വയസുള്ളപ്പോഴാണ് യുവതി ഐസിസിന്റെ കെണിയില്‍പ്പെടുന്നത്. ഫേസ്‌ബുക്കിലൂടെ വന്ന ഒരു സന്ദേശത്തിൽ ‘നിങ്ങള്‍ വളരെ സുന്ദരിയാണ്. ആ സൗന്ദര്യം മറയ്‌ക്കാന്‍ സമയമായി. കാരണം നിങ്ങള്‍ അത്രയും അമൂല്യമാണ്’ എന്നായിരുന്നു.
ആദ്യം ഫേസ്‌ബുക്ക് സന്ദേശത്തെ തള്ളിക്കളഞ്ഞ പെണ്‍കുട്ടി പിന്നീട് ഇതിലേക്ക് വശീകരിക്കപ്പെട്ടു. മതപരമായ വിശ്വാസങ്ങളെ ചൂണ്ടിക്കാട്ടി ജിഹാദി നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഇതിന് മറ്റൊരു കാരണം. താന്‍ മരിക്കും മുമ്പ് തന്നിലേക്കെത്താന്‍ പെണ്‍കുട്ടിയോട് ജിഹാദി ആവശ്യപ്പെട്ടു. താന്‍ രക്‌തസാക്ഷി ആയശേഷം തന്നെ സ്വര്‍ഗത്തില്‍ കണ്ടുമുട്ടാമെന്നും പെണ്‍കുട്ടിയോട് ഇയാള്‍ പറഞ്ഞിരുന്നു. അങ്ങനെ എല്ലാവരെയുംപോലെ തന്നെ ആകര്‍ഷിച്ച കണ്ണുകളുടെ ഉടമയിലേക്ക് എത്തിപ്പെടുകയായിരുന്നു താനെന്നും യുവതി പറഞ്ഞു.
ആദ്യം ഐസിസിന്റെ വലയില്‍ വീണ പെണ്‍കുട്ടി പിന്നീട് പിന്‍മാറുകയായിരുന്നു. യുവതികളോട് ജിഹാദികള്‍ മരിയാദകേടായി പെരുമാറുന്നതും നിരപരാധികളെ കൊന്നൊടുക്കുന്നതുമാണ് പെണ്‍കുട്ടിയെ പിന്‍തിരിപ്പിച്ചത്.
ബന്ദികളെ കൊലപ്പെടുത്തി ലോകത്തെ ഞെട്ടിച്ച ‘ജിഹാദി ജോണ്‍’ മറ്റു പോരാളികള്‍ക്ക് ‘റോള്‍ മോഡലാ’ണെന്നും യുവതി പറയുന്നു.