പോലീസിലെ സംഘടനാ പ്രവര്‍ത്തനം നിരോധിക്കണം: ഹൈക്കോടതി
സംസ്ഥാന പോലീസിലെ സംഘടനാ പ്രവര്‍ത്തനം നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നു ഹൈക്കോടതി. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റീസ് കെ.രാമകൃഷ്ണന്റെ നിരീക്ഷണം. ഹര്‍ജി ജൂലൈ 13നു കോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാന പോലീസിലെ സംഘടനാപ്രവര്‍ത്തനം പല ക്രിമിനല്‍ കേസുകളിലെയും അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നുണെ്ടന്നു കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ കൊലപാതകക്കേസുകളുടെ അന്വേഷണങ്ങളിലും ഇതു പ്രകടമാണ്. ജനങ്ങള്‍ക്കു പോലീസിലുള്ള വിശ്വാസം നഷ്ടമായി. രാഷ്ട്രീയ കൊലപാതകക്കേസുകള്‍ സിബിഐക്കു കൈമാറണമെന്ന ആവശ്യമുയരുന്നതും ഇത്തരം സാഹചര്യത്തിലാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ബിജെപി പ്രവര്‍ത്തകനായിരുന്നു പയ്യോളി മനോജിന്റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ സാജിദ് നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്.