തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാം; സി.പി.ഐ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി

single-img
12 March 2014

Bennetസി.പി.ഐ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. തിരുവനന്തപുരത്ത് ഡോ.ബെന്നറ്റ് എബ്രഹാം മത്സരിക്കും. മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും വയനാട്ടില്‍ സത്യന്‍ മൊകേരിയും തൃശൂരില്‍ സി.എന്‍.ജയദേവനും മത്സരിക്കും. .

ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ എം.എന്‍ സ്മാരക മന്ദിരത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണയായത്. സുധാകര്‍ റെഡ്ഡിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സീറ്റിന്റെ പേരില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ടുപോയത് നിര്‍ഭാഗ്യകരമായി പോയെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനത്തില്‍ എല്ലാവര്‍ക്കു തുല്യപ്രാധാന്യം നല്‍കേണ്ടതാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ സ്ഥാനാര്‍ഥി പട്ടിക അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ബെന്നറ്റ് ഏബ്രഹാമിനെതിരെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ബെന്നറ്റ് ഏബ്രഹാം പെയ്ഡ് സ്ഥാനാര്‍ഥിയാണെന്ന ആക്ഷേപവും യോഗത്തിലുയര്‍ന്നു.