ശ്രീശാന്ത് നിരപരാധി,ശ്രീയെ കുടിക്കിയത്:വിന്ദുധാരാ സിങ്ങ്
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിന്ദുധാരാ സിങ്ങ്.ശ്രീശാന്ത് ഒത്തുകളിയിൽ നിരപരാധി എന്നും ശ്രീശാന്തിനെ കുടുക്കുക ആയിരുന്നെന്നും,വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി ആണെന്നും വിന്ദുധാര പറയുന്നു.ഐപിഎൽ ഒത്തുകളിക്കേസിൽ മുഖ്യകണ്ണിയാണെന്ന് കരുതുന്ന ആളാണു വിന്ദുധാരാ സിങ്.സീ.ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് വിന്ദു ഇക്കാര്യങ്ങള്‍ പറയുന്നത്.
ശ്രീശാന്തിനെതിരെ നടന്നത് തെറ്റായ പ്രചാരണമാണെന്നും ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെച്ചതില്‍ വന്‍ നഷ്ടമുണ്ടായി. എന്നും വിന്ദുധാരാ സിങ്ങ് ഒളിക്യാമറ ഓപ്പറേഷനിൽ പറയുന്നുണ്ട്.ഐ.പി.എല്‍ ടീമുടമകളില്‍ വാതുവെയ്പിനെക്കുറിച്ച് അറിവുള്ളതും നേരിട്ട് പങ്കെടുക്കുന്നതും മദ്യരാജാവ് വിജയ് മല്യ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മല്യക്ക് മാത്രമാണ് ഇത് ഒത്തുകളിയാണെന്ന് അറിവുള്ളത്. 100 മുതല്‍ 200 കോടിവരെ വാതുവെയ്പിലൂടെ മല്യ സ്വന്തമാക്കിയിട്ടുണ്ടെന്നും വിന്ദു ആരോപിക്കുന്നു.
ചലച്ചിത്രതാരങ്ങൾ പന്തയത്തിൽ പങ്കെടുക്കുന്നവർ ആണെങ്കിലും ഒത്തുകളിയിൽ അവരാരും പങ്കാളികൾ അല്ലെന്ന് വിന്ദു പറയുന്നുണ്ട്