കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും പി.സി.ജോര്‍ജ്

single-img
3 August 2012

തനിക്കെതിരെ രംഗത്തുവന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ ഊളത്തരത്തിന് മറുപടിയില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. പട്ടിണി കിടന്നിട്ട് ഭക്ഷണം കഴിക്കാന്‍ കിട്ടിയപ്പോഴത്തെ വിപ്ലവമല്ല തന്റെതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഒരു ഡിസിസി പ്രസിഡന്റിനെയും തനിക്ക് പേടിയില്ല. ഇഷ്ടമുള്ളപ്പോള്‍ തോന്നുന്നിടത്ത് പോകും. നെല്ലിയാമ്പതിയിലേത് കൈയേറ്റമാണെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് ടി.എന്‍.പ്രതാപനെ പരസ്യമായി വിമര്‍ശിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനെതിരെ രംഗത്തു വന്നിരുന്നു. ജോര്‍ജിനെ കയറൂരി വിട്ടവര്‍ തന്നെ അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് എംഎല്‍എമാരായ വി.ഡി.സതീശനും ഹൈബി ഈഡനും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് പ്രതിനിധി എന്ന നിലയില്‍ ജോര്‍ജിനെ ജില്ലയിലേക്ക് അയക്കരുതെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രനും ആവശ്യപ്പെട്ടിരുന്നു.