വാഹനാപകടം: വിദ്യാര്‍ത്ഥിനി മരിച്ചു

single-img
27 March 2012

കെ.എസ്    .ആര്‍.ടി.സി സൂപ്പര്‍ എക്പ്രസ്  ബസിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥി  മരിച്ചു. മുരുക്കുംപുഴ ഇടവിളാകത്ത് ലക്ഷം വീട്ടില്‍ സാബിറ (14) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെ 7.50 ആറ്റിങ്ങല്‍ ആലംകോട് ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു സമീപം പാരിപ്പള്ളി  ഭാഗത്തേക്കു പോകുകയായിരുന്ന  സാബിറയും  പിതാവ്  ഷാജഹാനും സഞ്ചരിച്ചിരുന്ന  ബൈക്കില്‍  തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി  എക്‌സ്പ്രസ് ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍  ഷാജഹാന്‍  റോഡിന്റെ ഒരു ഭാഗത്തേക്കും  ഷാബിറ മറുഭാഗത്തേക്കും  വീണു. അമിത വേഗതയില്‍ വന്ന  ബസ് സാബിറയുടെ  തലയിലൂടെ  കയറിയിറങ്ങുകയും  കുട്ടി തല്‍ക്ഷണം  മരിക്കുകയും ചെയ്തു.  അപകടം സംഭവിച്ചശേഷവും  നിര്‍ത്താതെ പോയ  ബസിനെ തല്‍സമയം അവിടെയെത്തിയ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെടര്‍  പിന്‍തുടര്‍ന്നു. കല്ലമ്പലം സ്‌റ്റേഷനില്‍ ആറ്റിങ്ങല്‍ പോലീസിന്റെ  വയര്‍ലന്‍സ്‌മെസേജിനെ തുടര്‍ന്ന്  കല്ലമ്പലത്ത് ജിഡി ചാര്‍ജിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ കന്യകുമാരി  അളകനാമൂല  സ്വദേശി ശ്യാംരാജ് ആണ്. പ്രതിയെ കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.