മധ്യപ്രദേശിൽ എട്ടു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു

single-img
7 December 2022

ബിട്ടുളി: മധ്യപ്രദേശിലെ ബിട്ടുളില്‍ എട്ടു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു. കുട്ടിയെ പുറത്ത് എത്തിക്കാന്‍ ശ്രമം തുടരുകയാണ്.

എട്ടു വയസുള്ള തന്‍മയ് സാഹുവാണ് കുഴല്‍ കിണറില്‍ വീണത്. കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാ സംഘം. 5 അടി താഴ്ചയുള്ള കുഴല്‍ കിണറിലാണ് കുട്ടി വീണത്.

ഒരു സ്വകാര്യ കൃഷിസ്ഥലത്തിന് അടുത്തുള്ള മൈതാനത്ത് കളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്ബാണ് ബിട്ടുളി നാനാക് ചൗഹാന്റെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിച്ചത്. വെള്ളം കിട്ടാത്തതിനാ ഇത് പിന്നീട് ഇരുമ്ബുപാളികൊണ്ട് മൂടിയെന്നാണ് സ്ഥലം ഉടമ പറയുന്നത്. കുട്ടി എങ്ങനെയാണ് ഇരുമ്ബുപാളി നീക്കം ചെയ്തതെന്ന് അറിയില്ലെന്നും ചൗഹാന്‍ പോലീസിനോട് പറഞ്ഞു.

കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്നും മണ്ണ് നീക്കാന്‍ യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കുട്ടിക്ക് ഓക്‌സിജന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരക്ഷ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. ഭോപ്പാലില്‍ നിന്നും ഹോഷംഗബാദില്‍ നിന്നും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്‍റെ ടീമും സ്ഥലത്ത് എത്തിയിട്ടുണ്ട്.