അടുത്ത കാലത്തൊന്നും തമിഴ്നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം

single-img
1 May 2023

അടുത്ത കാലത്തൊന്നും തമിഴ്നാട്ടില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.

മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്‍റെ കരട് തയ്യാറാക്കാന്‍ ലോ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്‍റെ വിശദീകരണം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ അസഹിഷ്ണുത വളര്‍ത്തുകയെന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഹര്‍ജിയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ അനുഛേദം 25 ഉറപ്പുതരുന്നുണ്ട്. തെളിവുകളില്ലാത്ത ആരോപണങ്ങള്‍ നിരത്തി ഒരു പ്രത്യേക വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ആത്മഹത്യ ചെയ്ത 17 വയസ്സുകാരിയുടെ മരണം നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന്‍റെ ഭാഗമായ മാനസിക സമ്മര്‍ദ്ദമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. ഈ കേസ് നിലവില്‍ സിബിഐ അന്വേഷിക്കുകയാണെന്നും മതപരിവര്‍ത്തനത്തിനുള്ള സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായത് എന്നതിന് തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.