എബിവിപി പ്രവർത്തകൻ വിശാലിനെ കൊലപ്പെടുത്തിയ കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

single-img
30 December 2025

ആലപ്പുഴ ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായ വിശാലിനെ കൊലചെയ്ത നടന്ന കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി 19 പ്രതികളെ വെറുതെ വിട്ടു. കേസിലെ പ്രതികൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. 2012 ജൂലൈ 16-ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടനാ പ്രവർത്തനത്തിനെത്തിയ വിശാലിനെ പ്രതികൾ ആക്രമിച്ചിരുന്നു.

പ്രാദേശിക പൊലീസ് ആരംഭിച്ച അന്വേഷണത്തിന് ശേഷം കേസ് പിന്നീട് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. വിചാരണക്കാലത്ത് സാക്ഷികളായ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ കൂറുമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. 13 വർഷം നീണ്ട വിചാരണക്കൊടുവിലാണ് കോടതി വിധി വന്നത്. പ്രോസിക്യൂഷന്റെ വാദപ്രകാരം, 12 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. 20 പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

പ്രോസിക്യൂഷൻ വിധിയെ നിരാശാജനകമായതായി വിലയിരുത്തി. കോടതിക്കു മുന്നിൽ ഹാജരാക്കിയ തെളിവുകൾ പ്രതികളെ കുറ്റക്കാരനെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷൻ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.