അയല്‍വാസിയുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയും മകളും ഒളിവില്‍

single-img
30 April 2023

അയല്‍വാസിയുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയും മകളും ഒളിവില്‍.

തൊടുപുഴ സ്വദേശികളായ മില്‍ഖയ്ക്കും മകള്‍ അനീറ്റയ്ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നാല്‍പതുകാരനായ ഓമനക്കുട്ടന് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമുണ്ടായത്. രാവിലെ നടക്കാനിറങ്ങിയ ഓമനക്കുട്ടന്റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം മര്‍ദ്ദിക്കുകയായിന്നു.

സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ മില്‍ഖയെയും മകള്‍ അനീറ്റയെയും സംശയമുള്ളതായി ഓമനക്കുട്ടന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അന്വേഷണം ശക്തമാക്കിതോടെ ഇരുവരും ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് ഇവരുടെ ഫോണ്‍ റെക്കോര്‍ഡ് ശേഖരിച്ചു. ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി.

സംഭവത്തില്‍ ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയും എറണാകുളം ചേരാനെല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. മില്‍ഖയുടെ നാലാം ഭര്‍ത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മില്‍ഖയും ഓമനക്കുട്ടനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണം.