മങ്കിപോക്സ് വ്യാപകമാകുന്നതിനു പിന്നാലെ  അതീവ ജാഗ്രതാ നടപടികളുമായി കേരളം

single-img
25 July 2022

തിരുവനന്തപുരം: മങ്കിപോക്സ് വ്യാപകമാകുന്നതിനു പിന്നാലെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി കേരളം.

രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണിത്.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളും ഇതു സംബന്ധിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയര്‍ പിന്തുടരണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. രാജ്യത്ത് ആദ്യമായി വാനരവസൂരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.

രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി ഐസൊലേഷന്‍, ചികിത്സ, സാന്പിള്‍ ശേഖരണം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കി. രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യും.
രോഗികളെയും സംശയിക്കുന്നവരെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാക്കി.

എല്ലാ മെഡിക്കല്‍ കോളജുകളിലും ആവശ്യമായ ക്രമീകരണം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധത്തിനുള്ള പരിശീലനവും ദ്രുതഗതിയില്‍ നടക്കുന്നു. ഇതുവരെ 1200ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. ഡെര്‍മറ്റോളജിസ്റ്റ്, ഫിസിഷന്‍, പീഡിയാട്രിഷന്‍, പുലരി ക്ലിനിക്, ആയുഷ് വിഭാഗം തുടങ്ങിയവര്‍ക്കും വിദഗ്ധ പരിശീലനം നല്‍കുന്നു.

എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. വിമാനയാത്രക്കാരുടെ ഇടപഴകല്‍ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും കേരളത്തിനു പിന്നാലെ ഡല്‍ഹിയിലും വാനര വസൂരി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന പുതുക്കിയ മാര്‍ഗനിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കും. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികള്‍ കേരളത്തിലും വ്യാപകമാക്കാനാണു തീരുമാനം. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ആദ്യ പോസിറ്റീവ് കേസില്‍നിന്നുള്ള സാന്പിള്‍ പരിശോധനയില്‍ പശ്ചിമാ ആഫ്രിക്കന്‍ വൈറസ് വകഭേദം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകര്‍ച്ച കുറവുള്ളതും മരണനിരക്കു കുറവുള്ളതുമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം ചേര്‍ന്നു

കൂടുതല്‍ സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം ചേര്‍ന്നു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വിദേശത്തുനിന്നു രോഗലക്ഷണങ്ങളുമായി എത്തുന്നവരെ നിരീക്ഷണത്തിലാക്കാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇവരുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും.

രോഗം പകരാനുള്ള സാധ്യത കുറവാണെന്നും അത്യപൂര്‍വ കേസുകളില്‍ മാത്രമെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. പ്രഗ്യാ യാദവ് പറഞ്ഞു.