വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, വെട്ടുക്കിളി ആക്രമണങ്ങൾ എന്നിവ ഇന്ത്യക്കാരെ ശക്തരാക്കി: മോദി
ലോകമാകെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസ് മൂലം ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്നതെങ്കിലും ജനങ്ങളുടെ അഭിലാഷങ്ങളെ ഒിക്കലും ബാധിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസങ്ങളിൽ രാജ്യം കോവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകൾ, വെട്ടുക്കിളി ആക്രമണങ്ങൾ എന്നിവ നേരിട്ടു. എന്നാൽ ഇത് ഞങ്ങളുടെ ആളുകളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്തത് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി സംസാരിച്ചത്.
പരിമിതമായ വിഭവങ്ങൾ മാത്രമുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണെന്നും മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പിപിഇ കിറ്റ് നിർമാതാക്കളാണ് ഇന്ത്യ. ജനുവരിയിലെ ഒരു കൊറോണ വൈറസ് പരിശോധന ലാബിൽ നിന്ന് ഇപ്പോൾ രാജ്യത്തുടനീളം 1600 ലാബുകൾ ഉണ്ടെന്നും പപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭർ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നുവെന്നും പ്രധാമന്ത്രി പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിൽ നിരവധി അവസരങ്ങളാണ് മുന്നിലുള്ളത്. അതുപോലെത്തത്തെ സുതാര്യമായ ഒരു നികുതി വ്യവസ്ഥയാണ് ഇന്ത്യയിൽ ഉള്ളതെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.