ഫാക്ടറിയുടെ സമീപത്ത് കൂടി ഒഴുകുന്ന നദിയില്‍ ചത്തുപൊങ്ങിയത് ടൺ കണക്കിന് മത്സ്യം; നെസ്‌ലെക്കെതിരെ കേസെടുത്തു
നോര്‍ത്ത് – ഈസ്റ്റ് ഫ്രാൻസിലെ ചാലർറേഞ്ചിൽ നദിയിൽ ടൺ കണക്കിന് മീനുകൾ ചത്തു പൊങ്ങിയ സംഭവത്തിൽ നെസ്‌ലെ ഫാക്ടറിയ്ക്കെതിരെ കേസെടുത്തു. നെസ്‌ലെയുടെ ഫാക്ടറിയുടെ സമീപത്ത് കൂടി ഒഴുകുന്ന എയ്‌ൻ നദിയിലായിരുന്നു ടമത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്.
നദിയിലെ ജലത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞതാണ് ഇത്തരത്തില്‍ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് നിഗമനം. എന്നാല്‍ ഏത് തരത്തിലുള്ള മാലിന്യമാണ് ഓക്സിജന്‍റെ അളവ് കുറയാന്‍ കാരണമായതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ ആരഭിച്ചിട്ടെഉള്ളൂ. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തതിനെ
തുടർന്ന് നെസ്‌ലെ കമ്പനി നദിയിൽ മാലിന്യങ്ങൾ തള്ളി മലിനീകരണം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിലെ ഫിഷിംഗ് ഫെഡറേഷന്‍ പരാതി നല്‍കുകയായിരുന്നു.
കമ്പനിയുടെ ഫാക്ടറിയ്ക്ക് സമീപത്തെ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ വ്യതിയാനം സംഭവിച്ചതായി ഇവർ
പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 3 ടണ്ണോളം ചത്ത മീനുകളെയാണ് ഫിഷിംഗ് ഫെഡറേഷൻ അധികൃതർ
നദിയില്‍ നിന്നും നീക്കം ചെയ്തത്. ഈ കൂട്ടത്തില്‍ ഈൽ, ലാംപ്രെ തുടങ്ങിയ സംരക്ഷിത വിഭാഗത്തില്‍ പെടുന്ന 14 ഓളം സ്പീഷിസുകളുണ്ടെന്നും അവർ പറഞ്ഞു.
നെസ്‌ലെ കമ്പനിയുടെ പാൽപ്പൊടി നിർമിക്കുന്ന ഫാക്ടറിയാണ് എയ്‌ൻ നദിക്കരയില്‍ പ്രവര്‍ത്തിക്കുന്നത് . അതേസമയം, കഴിഞ്ഞ ദിവസം ഫാക്ടറിയിലെ വേസ്റ്റ്‌വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും യാദൃശ്ചികമായി രാസവസ്തുക്കളുടെ സാന്നിദ്ധ്യമില്ലാത്ത ജൈവമാലിന്യങ്ങൾ പുറത്തേക്ക് ഒഴുകി എന്ന് ഫാക്ടറി അധികൃതർ പറഞ്ഞിരുന്നു.
പക്ഷെ ഉടൻ തന്നെ ഈ അപാകത പരിഹരിക്കുകയുംഫാക്ടറിയുടെ പ്രവർത്തനവും നിറുത്തിവച്ചിരുന്നതായി അവർ വ്യക്തമാക്കി. നിലവില്‍ നദി മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതര്‍ തുടരുകയാണ്.