മദ്യവില 20 ശതമാനം കുറച്ചു; സൂപ്പര്‍മാര്‍ക്കറ്റുകളിലും വിൽക്കാൻ അനുമതി; പുതിയ എക്സൈസ് നയവുമായി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍
മധ്യപ്രദേശിൽ ഇനിമുതൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യം വില്ക്കാന് അനുമതി നൽകി ബിജെപി സര്‍ക്കാരിന്റെ പുതിയ എക്സൈസ് നയം. ഇതോടൊപ്പം മദ്യവില ഇപ്പോൾ ഉള്ളതിൽ നിന്നും 20 ശതമാനം കുറയ്ക്കാനും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനം കൈക്കൊണ്ടു. മാത്രമല്ല, സംസ്ഥാനത്തുള്ള എല്ലാ വിമാനത്താവളങ്ങളിലും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ പുതിയ നയം അനുമതി നല്കുന്നു.
മദ്യ വില്‍പ്പന എന്നത് വളരെ പ്രായോഗികമാക്കുന്നതിനാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നു . പുതുതായി നടപ്പാക്കുന്ന നയാ പ്രകാരം ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പുര്‍, ഗ്വാളിയര്‍ എന്നീ നഗരങ്ങളിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ മദ്യം വില്ക്കാന് അനുമതി നൽകുക. പകരം സർക്കാർ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഇതിന് നിശ്ചിത ഫീസ് ഈടാക്കും.
ഇതിനെല്ലാം പുറമെ ഒരു കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഹോം ബാര്‍ ലൈസന്‍സ് നല്‍കാനും സർക്കാരിന്റെ പുതിയ മദ്യ നയം നിര്‍ദേശിക്കുന്നു. വെറും അന്‍പതിനായിരം രൂപയാണ് ഇതിനായി വാര്‍ഷിക ഫീസ് ആയി സർക്കാർ ഈടാക്കുക. സംസ്ഥാനത്തെ കര്‍ഷകര്‍ മുന്തിരിയില്‍നിന്ന് ഉണ്ടാക്കുന്ന വൈനിന് നികുതി ഒഴിവാക്കുമെന്നും പുതിയ നയത്തില്‍ പറയുന്നുണ്ട്.