ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട പകുതിയിലേറെ ബിജെപി എംഎൽഎമാരും ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികള്‍

single-img
5 May 2021

പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി എം എൽ എമാരിൽ പകുതിയില്‍ കൂടുതലും ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് റിപ്പോർട്ട്. തൊട്ടുപിന്നില്‍ തന്നെ തൃണമൂൽ കോൺഗ്രസിന്റെ സീറ്റിൽ ജയിച്ചവരിൽ മൂന്നിലൊന്ന് എം എൽ എമാരും ക്രിമിനൽ കേസുകളിലെ പ്രതികളെന്ന്അ സോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസിന്റെ (എ ഡി ആർ) പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.

ഇന്ന് പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ ബിജെപിയുടെ വിജയിച്ച ആകെ 77 എംഎല്‍എമാരില്‍ 65 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവരില്‍ 39 പേരുംഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയിച്ച 213 എംഎല്‍എമാരിൽ 43 ശതമാനവും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ഇവരില്‍ 73 പേരും, 34 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. മാത്രമല്ല, 10 എം‌എൽ‌എമാർ കൊലപാതകകേസിലും ഒരാൾ ബലാത്സംഗ കുറ്റത്തിലും പ്രതിയാണ്. 30 എം‌എൽ‌എമാർ കൊലപാകത ശ്രമ കേസിലും പ്രതി സ്ഥാനത്തുണ്ട്.