പക്ഷിപ്പനി കേരളത്തില്‍ വന്നത് ദേശാടനപക്ഷികൾ വഴി; പത്ത് ദിവസത്തേക്ക് ജാഗ്രത

single-img
6 January 2021

കേരളത്തിലേക്ക് പക്ഷിപ്പനി വന്നത് ദേശാടനപക്ഷികൾ വഴിയാണെന്ന് സംസ്ഥാന വനംമന്ത്രി കെ രാജു അറിയിച്ചു. ഇതേവരെ 23,857 പക്ഷികൾ മുൻപ് അസുഖം വന്ന് ചത്തു. ആലപ്പുഴ ജില്ലയിൽ 37,654 പക്ഷികളെയും കോട്ടയത്ത് 7229 പക്ഷികളെയും കൊന്നു.

മുൻകരുതൽ എന്നനിലയിൽ ഇതുവരെ കൊന്നതെല്ലാം താറാവിനെയാണ്. മറ്റ് വളർത്ത് പക്ഷികളെയും കൊല്ലാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നാളെ രാവിലെ പക്ഷികളെ കൊല്ലുന്നത് അവസാനിക്കും.അതേസമയം, രോഗബാധ സ്ഥിരീകരിച്ചയിടങ്ങളിൽ പക്ഷികളുടെയും ഇറച്ചിയും മുട്ടയും വിൽപനയും നിരോധിച്ചു.അടുത്ത പത്ത് ദിവസത്തേക്ക് ജാഗ്രത തുടരുമെന്ന് മന്ത്രി അറിയിച്ചു.

പക്ഷികളെ കൊല്ലുന്നത് വഴി നഷ്‌ടം സംഭവിച്ച കർഷകർക്ക് പ്രഖ്യാപിച്ച നഷ്‌ടപരിഹാരം ഉടൻ വിതരണം ചെയ്യും. കർഷകരുടെ ബാക്കി ആവശ്യങ്ങൾ പിന്നീട് പരിഗണിക്കും.