കുപ്പി വെള്ളം വിറ്റ് മുകേഷ് അംബാനിയേയും ആലിബാബ ജാക്ക് മായേയും മറികടന്ന ഏഷ്യയിലെ സമ്പന്നൻ ഷോങ് ഹാൻഷാൻ

single-img
31 December 2020
zhong-shanshan

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മാധ്യമ പ്രവർത്തനത്തിൽ കരിയർ ആരംഭിച്ച് കൂൺ കൃഷിയിലും ആരോഗ്യരംഗത്തുമെല്ലാം പ്രവർത്തിച്ച ഹോങ് ഹാൻഷാൻ എന്ന ചൈനക്കാരനാണ്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയേയും ചൈനീസ് ടെക് ഭീമൻ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായേയും മറികടന്നാണ് ഹോങ് ഹാൻഷാൻ ൻ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുന്നത്.

തന്റെ വ്യവസായ താൽപര്യങ്ങൾക്കായി രാഷ്ട്രീയത്തിൽ ഇടപെടാൻ പൊതുവെ താൽപര്യം കാണിക്കാത്ത വ്യക്തിയാണ് ഹോങ് ഹാൻഷാൻ എന്നാണ് റിപ്പോർട്ട്. ഏകാന്തനായ ചെന്നായയെന്നാണ് പ്രാദേശികമായി അദ്ദേഹം അറിയപ്പെടുന്നത്.

2020ൽ നടത്തിയ ചില നിർണായക നീക്കങ്ങളാണ് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹത്തെ ഒന്നാമതെത്തിച്ചത്. വാക്സിൻ നിർമാതാക്കളായ വാന്‍റായി ബയോളജിക്കൽ ഫാർമസി എന്‍റർപ്രൈസിനെ ഏപ്രിലിൽ അദ്ദേഹം ഏറ്റെടുത്തു. നൊങ്ഫു സ്പ്രിങ് എന്ന കുപ്പി വെള്ള കമ്പനിയേയും അദ്ദേഹം ഏറ്റെടുത്തു. ഈ രണ്ട് ഇടപാടുകളും അദ്ദേഹത്തിന് കരുത്തായി.

ഒരു വർഷം കൊണ്ട് ഹോങ്ങിന്‍റെ ആസ്തി 70.9 ബില്യൺ ഡോളറിൽ നിന്ന് 77.8 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 11ാം സ്ഥാനത്താണ് ഹോങ്.