കേരളത്തിന്റെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു, കേന്ദ്രസഹായം തേടണം: കെ സുരേന്ദ്രന്‍

single-img
18 October 2020

സംസ്ഥാനത്തെ ആരോഗ്യമേഖല തകർന്നടിഞ്ഞെന്നും കൊവിഡ് പ്രതിരോധത്തിനായി കേരളം കേന്ദ്രസഹായം തേടണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ . സര്‍ക്കാര്‍ പി ആർ ഏജൻസിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നതിനിടെ മുന്നൊരുക്കം നടത്തുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതായിവിഅരാസ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവനചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ കൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് വേണ്ട ഫണ്ട് സർക്കാർഅനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വികസനപ്രവർത്തനത്തിന് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തതിനാൽ ഹോംഐസൊലേഷനെയും സ്വകാര്യ ആശുപത്രികളെയുമാണ് പൊതുജനം ആശ്രയിക്കുന്നതെന്നും സുരേന്ദ്രന്‍പറഞ്ഞു.

ഇന്ത്യയില്‍ മുംബൈ,ഡൽഹി ഉൾപ്പെടെയുള്ള കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കൂടുതൽ ടെസ്റ്റുകൾ നടത്തിയും കേന്ദ്ര സഹായം സ്വീകരിച്ചുമാണ് സർക്കാറുകൾ രോഗത്തെ പിടിച്ചുകെട്ടിയത്. പക്ഷെ കേരളത്തിൽ ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം കുറയുകയാണ്. രോഗം പൊസിറ്റീവായ രോഗികൾ ദിവസങ്ങൾ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ല. ഐസൊലേഷനിൽ കഴിയുന്നവരോട് ഫോണിൽ പോലും രോഗവിവരം തിരക്കാൻ ആരോഗ്യപ്രവർത്തകരില്ല. സുരേന്ദ്രൻ കുറ്റപ്പെടുത്തി.