പ്രധാനമന്ത്രി മോദിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും വായില്‍ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റില്‍. മധ്യപ്രദേശിലുള്ള ജബൽപുരിലാണ് 28കാരനായ പർവേസ് ആലം എന്ന യുവാവ് അറസ്റ്റിലായത്. യുവാവിനെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
യുവാവിനെതിരെ ജൂലൈ 12ന് സര്‍താജ് എന്ന വ്യക്തിയാണ് പോലീസില്‍ പരാതി നല്‍കിയത്. പര്‍വേസ് സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നുവെന്ന് ഗോല്‍പൂര്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്ര ഗൗതം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പര്‍വേസിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്ന് പോലീസ് അറിയിച്ചു.
ഇയാള്‍ക്കെതിരെ ഐപിസി സെക്ഷൻ 292 (അശ്ലീല പുസ്തകങ്ങളുടെ വിൽപ്പന എന്നിവ), 504 – (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം), ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 – (അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.