ഒരു മുൻഗണനയുമില്ല, ആരോഗ്യ സ്ഥിതി മാത്രം നോക്കും: ഹജ്ജ് തീർഥാടകരെ തെരഞ്ഞെടുക്കുന്നതിന് ആരോഗ്യം മാത്രം മുൻഗണന

single-img
26 July 2020

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ മാത്രം നോക്കിയാണ് ഹജ്ജ് തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകാരിൽ 70 ശതമാനം പേരും വിദേശികളെന്ന് റിപ്പോർട്ട്. മറ്റ് മുൻഗണനകൾ ഒന്നും ഇല്ലാതെയാണ് വിദേശികളെ ഹജ്ജിന് തെരഞ്ഞെടുത്തതെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു.

വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെയോ നയതന്ത്ര ഉദ്യോഗസ്ഥരെയോ മറ്റു പ്രമുഖ വ്യക്തികളെയോ ഹജ്ജിനായി ഈ വർഷം തെരഞ്ഞെടുത്തിട്ടില്ല. ഇത്തവണ ഹജ്ജിന് ആർക്കും പ്രത്യേക ഇളവ് നൽകേണ്ടതില്ലെന്ന സൽമാൻ രാജാവിന്‍റെ തീരുമാനപ്രകാരമാണിത്.

സൗദിയിലുള്ള വിദേശികളിൽ നിന്നും സ്വദേശികളിൽ നിന്നുമായി പതിനായിരം പേർക്ക് മാത്രമാണ് ഈ വർഷത്തെ ഹജ്ജിന് അവസരമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

ആരോഗ്യ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ വർഷത്തെ ഹജ്ജ് നടക്കുക. തീർത്ഥാടകരുടെയും അവർക്ക് സേവനം നല്കുന്നവരുടെയും സുരക്ഷക്കാണ് മുഴുവൻ വകുപ്പുകളും പ്രാധാന്യം നൽകുന്നത്.