വിസതീരുന്നതിന് മുമ്പ് തിരിച്ചെത്താമെന്ന് ഉറപ്പില്ല: ലീവ് ക്യാൻസൽ ചെയ്ത് പ്രവാസി മലയാളികൾ

single-img
8 March 2020

ഇന്ത്യയിൽ കൊറോണ ഭീതി വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മൂന്നു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിനിടെ കൊറോണ ഭീതിയെ തുടർന്ന് കുവൈറ്റിലും യാത്രാവിലക്ക് ഏർപ്പെടുത്തിയത് അവിടെ ജോലിക്ക് പോകാനിരുന്ന മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളുടെ യാത്രമുടക്കിയിരിക്കുകയാണ്. അവധിക്കു വന്നവർ,​ വിസ കാലാവധിക്കുള്ളിൽ തിരിച്ചുചെല്ലാനായില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.

വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഒരാഴ്ചത്തേക്ക് നിറുത്തിവച്ചുകഴിഞ്ഞു. എയർഇന്ത്യ എക്സ്‌പ്രസ്, ഇത്തിഹാദ് വിമാനങ്ങളിൽ കുവൈറ്റിലേക്ക് പോകാൻ ഇന്നലെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇരുനൂറോളം പേരെ തിരിച്ചയച്ചു. കിപ്പൂര് നിന്നും എയർ ഇന്ത്യ എക്‌സ്‌പ്രസിൽ 171 പേർ പോകേണ്ടതായിരുന്നു. ഈ സർവീസും റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈറ്റ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഈ രാജ്യങ്ങളിലേക്കുള്ള കുവൈറ്റ് എയർവേയ്സിന്റെ സർവീസും ഈ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളും ഒരാഴ്ചത്തേക്കു നിറുത്തിവച്ചു.

രണ്ട് ലഡാക്ക് സ്വദേശികൾക്കും തമിഴ്നാട്ടിൽ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 34 ആയി. ലഡാക്ക് സ്വദേശികൾ ഇറാനിൽ നിന്ന് മടങ്ങിയെത്തി, ജമ്മുകാശ്‌മീർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചയാൾ ഒമാനിൽ പോയിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൻ ഭീതിയാണ് വിതയ്ക്കുന്നത്. സൗദിയിലും നിയന്ത്രണംകൊറോണ കാരണം സൗദിയിലും പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊറോണ ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രാജ്യത്ത് പ്രവേശനം അനുവദിക്കൂ.യു. എ. ഇയിൽ ഇന്ത്യക്കാരന് കൊറോണയു. എ. ഇയിൽ പുതുതായി കോറോണ സ്ഥിരീകരിച്ച 15 പേരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നുവെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള കുവൈറ്റ് സർവീസുകളെല്ലാം റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള കുവൈറ്റ് എയർവേയ്‌സ്, ഇൻഡിഗോ, ജസീറ സർവീസുകൾ നിലയ്‌ക്കും. ഇന്നലെ പുലർച്ചെ കുവൈറ്റിലേക്ക് പറക്കാൻ വിമാനം തയ്യാറെടുക്കുമ്പോഴാണ് സർവീസ് റദ്ദാക്കിയെന്ന സന്ദേശമെത്തിയത്. ഇതോടെ മൂന്നിടത്തുമായി മുന്നൂറോളം യാത്രക്കാർ പ്രതിസന്ധിയിലായി. കൂടുതൽ ഗൾഫ് രാഷ്ട്രങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന ഭയത്തിൽ ലീവിന് നാട്ടിലെത്തുന്നത് നീട്ടിയിരിക്കുകയാണ് പ്രവാസികൾ.