കൊറോണ: ഹസ്തദാനം ഒഴിവാക്കി ഇന്ത്യക്കാരുടെ നമസ്തേ ഉപയോഗിക്കാൻ അഭ്യർത്ഥിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

single-img
5 March 2020

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതലുമായി ഇസ്രായൽ.  ഒഴിവാക്കാന്‍ ആളുകളെ സ്വീകരിക്കാന്‍ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭ്യർത്ഥിച്ചു. ഹസ്തദാനത്തിന് പകരം ഇന്ത്യക്കാരെപ്പോലെ കൂപ്പുകൈകളോടെ ആളുകളെ സ്വീകരിക്കണമെന്നാണ് നെതന്യാഹുവിന്റെ അഭിപ്രായം. 

ഹസ്തദാനം നല്‍കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. കൈകള്‍ കൂപ്പി നമസ്‌തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ഷാലോമെന്നോ പറയാമെന്നാണ് അദ്ദേഹം ഉപദേശിക്കുന്നത്. കൊറോണ വൈറസ് ബാധ ലോകമാകെ പടരുന്ന സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യക്കാരേപ്പോലെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ നെതന്യാഹു ജനങ്ങളോട് അഭ്യർത്ഥിച്ചത്. 

15 പേരാണ് ഇസ്രായേല്‍ കൊറോണ ബാധിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുള്ളത്. 7,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് നെതന്യാഹു വ്യക്തമാക്കി. 5,000 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഇസ്രായേലില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.