ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

single-img
14 November 2019

ചെന്നൈ: ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിവലാണ് നീങ്ങുന്നതെന്ന് പൊലീസ്. കേസന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുകയാണെന്ന് കോട്ടൂര്‍പുരം അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ കെ എന്‍ സുദര്‍ശനന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ക്രിമിനല്‍ നടപടിച്ചട്ടം 174 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ആരോപണങ്ങളും അന്വേഷിക്കും.കേസില്‍ 11 സാക്ഷികളാണുള്ളത്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. കുറ്റാരോപിതരായ അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്യും.

ഫാത്തിമയുടെ മൊബൈല്‍ഫോണിലെ നോട്ടില്‍ ആത്മഹത്യക്ക് കാരണക്കാരായി മൂന്ന് അധ്യാപകരുടെ പേരുകള്‍ സൂചിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭന്‍, പ്രഫ. ഹേമചന്ദ്രന്‍ ഖര, മിലിന്‍ഡ് ബ്രഹ്മി എന്നിവരാണിവര്‍. ഇവരുള്‍പ്പെടെ നാല് അധ്യാപകരെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ കേരള സര്‍ക്കാറില്‍നിന്നും മറ്റും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അന്വേഷണം ത്വരിതപ്പെടുത്താന്‍ തമിഴ്നാട് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.