അയോധ്യകേസ്; ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി

single-img
18 September 2019

ഡല്‍ഹി: അയോധ്യകേസില്‍ ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. വാദം തുടരുന്നതിനൊപ്പം മധ്യസ്ഥ ശ്രമങ്ങളും തുടരമെന്ന് കോടതി പറഞ്ഞു. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും തീരുമാനിച്ചു. മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍‌ താല്‍‌പ്പര്യപ്പെടുന്നെങ്കില്‍‌, അത് ചെയ്യാന്‍‌ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നവംബര്‍ 17 ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുന്‍പ് വിധിയുണ്ടാകും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ അന്തിമ വാദം 26ാം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെയാണ് കോടതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  മധ്യസ്ഥനീക്കം പരാജയമാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് കേസില്‍ അന്തിമ വാദം തുടങ്ങിയത്.