കര്‍ണാടകയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ വധ ഭീഷണി

single-img
27 May 2019

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കര്‍ണാടകയില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിഥുന്‍ റായ്ക് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ വധ ഭീഷണി. ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിലിന്‍ കുമാര്‍ കട്ടീലിനോട് പരാജയപ്പെട്ടിരുന്നു. മിഥുന്‍ റായ്‌ക്കെതിരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വധഭീഷണിഉയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറയായിട്ടുണ്ട്.

ദക്ഷിണ കന്നഡയിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയാണ് മിഥുന്‍ റായ്. വധ ഭീഷണിയില്‍ എസ്പി ബിഎം ലക്ഷ്മി പ്രസാദിന് മിഥുന്‍ റായ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബന്ത്‌വാല്‍ റൂറല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഇന്ന് മംഗളൂരുവിലെ ബഡകാബൈലില്‍ നടന്ന പ്രകടന റാലിയിലാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ മിഥുനെതിരെ കൊലവിളി നടത്തിയത്. ‘കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്നായിരുന്നു ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ കൊലവിളി.

അതേസമയം ബജ്‌റംഗ് ദളിന്റെ വധഭീഷിണിയെ പേടിക്കുന്നില്ലെന്ന് മിഥുന്‍ പറഞ്ഞു. ‘ഞാന്‍ മംഗളൂരുവിലെ പാര്‍ട്ടി ഓഫീസിലുണ്ട്. അവര്‍ ഇങ്ങോട്ടു വരട്ടെ’- മിഥുന്‍ പ്രതികരിച്ചു. എന്നാല്‍, ആര്‍ക്കുനേരേയും അക്രമം അഴിച്ചുവിടുന്നത് ബജ്‌റംഗ് ദള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നായിരുന്നു ബജ്‌റംഗ് ദള്‍ സംസ്ഥാന മുന്‍ പ്രസിഡന്റ് ശരണ്‍ പംപ്‌വെല്‍ പറഞ്ഞത്.