രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം; അപ്പോഴാണ് അവർക്ക് സർജിക്കൽ സ്ട്രൈക്ക് മനസ്സിലാകുക; വിവാദ പരാമർശവുമായി ബിജെപി മന്ത്രി
മുംബൈ: ഇന്ത്യ പാകിസ്താനിൽ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നാരോപിച്ച കോൺഗ്രസിനെതിരെയും ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും വിവാദ പരാമർശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. സംശയം പ്രകടിപ്പിക്കുന്ന രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് പങ്കജ മുണ്ടെ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി മന്ത്രി രംഗത്തെത്തിയത്.
‘നമ്മുടെ സൈനികർക്കെതിരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി നമ്മൾ സർജിക്കൽ സ്‌ട്രൈക്ക് നടത്തി. എന്നാൽ, എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും തെളിവ് എവിടെയെന്നുമാണ് ചിലർ ചോദിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവെച്ചിട്ട് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോൾ മാത്രമാണ് അവർക്ക് അത് മനസ്സിലാകുകയുള്ളു’- പങ്കജ മുണ്ടെ പറയുന്നു.