ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും; എൽഡിഎഫിന് വെറും മൂന്ന് സീറ്റുകൾ: ടൈംസ് നൗ-വിഎംആർ സർവ്വേഫലം
ലോക്സഭാ തെരഞ്ഞടുപ്പിൽ യുഡിഎഫ് കേരളത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അക്കൗണ്ട് തുറക്കും എന്ന് സർവ്വേ ഫലം. യുഡിഎഫ് വന്‍ വിജയം സ്വന്തമാക്കുമെന്നും ടൈംസ് നൗ-വിഎംആർ പോൾ ഫലം പറയുന്നു.
ആകെയുള്ള 20 സീറ്റിൽ 16 എണ്ണവും യുഡിഎഫ് നേടും. എല്‍ഡിഎഫ് മൂന്നു ലോക്സഭാ സീറ്റിൽ ജയിക്കും. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
ശബരിമല പ്രക്ഷോഭത്തിൽ ശക്തമായ എൽഡിഎഫ് വിരുദ്ധവികാരമാണ് എൽഡിഎഫിന്റെ വോട്ട് വിഹിതം ഇടിയുന്നതിന് കാരണമെന്നും സർവേയിൽ ചൂണ്ടിക്കാണിക്കുന്നു. ശബരിമല വിധിയും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നാണ് സർവേ പ്രവചിക്കുന്നത്. 45 ശതമാനം വോട്ട് യുഡിഎഫ് നേടും. എല്‍ഡിഎഫ് 29.20 ശതമാനവും എന്‍ഡിഎ 21.70 ശതമാനം വോട്ടും നേടും.
വോട്ടർമാരുടെ ഇടയിൽ നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ തയാറാക്കിയത്.