മന്ത്രിസ്ഥാനത്തിനു പുറമേ ഭാര്യയ്ക്ക് ലോക്സഭാ ടിക്കറ്റും; ഗുജറാത്തിലെ കോൺഗ്രസ് യുവനേതാവ് അൽപേഷ് താക്കൂർ ബിജെപിയിലേക്ക്

single-img
9 March 2019

ഗുജറാത്തിൽ കോണ്‍ഗ്രസ് പ്രതിസന്ധിയിൽ. യുവനേതാവ് അൽപേഷ് താക്കൂർ പാർട്ടി വിടാൻ തയ്യാറെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.  കോൺഗ്രസ് ഒബിസി നേതാവായ അൽപേഷ് ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

2017 നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് അൽപേഷ് കോണ്‍ഗ്രസിൽ ചേർന്നത്. കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ച് രണ്ട് എംഎൽഎമാർ രാജിവച്ചതിനു പിന്നാലെയാണ് അൽപേഷ് താക്കൂറും കോണ്‍ഗ്രസിനെ ഉപേക്ഷിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്.

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്ന അൽപേഷിനു മന്ത്രിസ്ഥാനവും അൽപേഷിന്‍റെ ഭാര്യയ്ക്ക് ലോക്സഭാ ടിക്കറ്റും ബിജെപി വാഗ്ദാനം ചെയ്തതായുമാണ് സൂചനകൾ. അൽപേഷിനെ ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും അല്ലെങ്കിൽ ലോക്സഭാ സീറ്റ് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി എന്നിവർക്കൊപ്പം ഗുജറാത്തിൽ ബിജെപിക്കെതിരേ ഉയർന്നുവന്ന യുവനേതാവായിരുന്നു അൽപേഷ്. എന്നാൽ പഅഭ്യൂഹങ്ങളോട് അൽപേഷ് ഇതേവരെ പ്രതികരിച്ചിട്ടില്ല.