ഒടുവിൽ പാക്കിസ്ഥാൻ ഭികരർക്കെതിരായ നിലപാട് ശക്തമാക്കുന്നു: 121 പേർ കസ്റ്റഡിയിൽ; മദ്രസകളുടെ നിയന്ത്രണം പിടിച്ചെടുത്തു
ഒടുവിൽ പാക്കിസ്ഥാൻ ഭികരർക്കെതിരായ നിലപാട് ശക്തമാക്കുന്നു. പുൽവാമയിൽ 40 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ സുഹൃത്തായ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടപടി എടുക്കാൻ നിർബന്ധിതമായത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദിന്റെയടക്കം 121 തീവ്രവാദികളെ കസ്റ്റഡിയിലെടുത്തതായും 180 മദ്രസകളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതായുമാണ് റിപ്പോർട്ട്. മദ്രസകളുടെ ആശുപത്രികൾ, സ്കൂളുകൾ, ആംബുലൻസുകൾ എന്നിവയുടെ നിയന്ത്രണവും ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ല ഭീകരർക്കെതിരേ നടപടിയെടുത്തതെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകൾക്കെതിരേ നിലപാടെടുക്കാത്ത പാക്കിസ്ഥാനെതിരേ ഇന്ത്യ നിലപാട് ശക്തമാക്കിയിരുന്നു