40 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതറിഞ്ഞ ശേഷവും ബിജെപിയുടെ രാഷ്ട്രീയ ചടങ്ങിൽ രാമക്ഷേത്ര വിഷയം ഉന്നയിച്ച് അമിത് ഷാ
രാജ്യത്തെ ഞെട്ടിച്ച പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്നുള്ള ദുഃഖാചരണം രാജ്യം ആചരിക്കേ ബിജെപിയുടെ ഇടപെടൽ വിവാദമാകുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചടങ്ങുകൾ റദ്ദാക്കി ദുഃഖാചരണത്തിൽ പങ്കുചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉൾപ്പെടെ ബിജെപി നേതാക്കൾ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഭംഗം വരുത്തിയില്ല.
40 സൈനികർ പുൽവാമയിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ ശേഷവും
വ്യാഴാഴ്ച ഉച്ചക്കുശേഷം ബിജെപിയുടെ രാഷ്ട്രീയ ചടങ്ങിൽ
പാർട്ടി അധ്യക്ഷൻ അമിത് ഷാ സംസാരിച്ചത് രാമക്ഷേത്ര വിഷയം ഉന്നയിച്ച്. ഇൗ സംഭവം നാണക്കേടായെന്ന് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച സർക്കാർ ചടങ്ങ് റദ്ദാക്കിയില്ല എന്നുള്ളതും വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ മുമ്പിൽ പുൽവാമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോടൊപ്പം കേന്ദ്ര സർക്കാറിെൻറ നേട്ടങ്ങളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പ്രസംഗമാണ് മോദി നടത്തിയത്.
തൻ്റെ അലഹാബാദിലെ കലാപരിപാടിയുമായി ഡൽഹി ബിജെപി പ്രസിഡൻറ് മനോജ് തിവാരി മുന്നോട്ടുപോയത് രൂക്ഷമായ എതിർപ്പാണ് ക്ഷണിച്ചുവരുത്തിയത്. തിവാരിക്കൊപ്പം ഭോജ്പുരി ഗായകൻ രവി കിഷനും പരിപാടിയിലുണ്ടായിരുന്നു. സൈനികരുടെ രക്തസാക്ഷ്യത്തിൽ രാജ്യമൊന്നടങ്കം ശോകമൂകമായപ്പോഴും മനോജ് തിവാരി പാട്ടും നൃത്തവുമായി മോദിക്കായി വോട്ടു ചോദിക്കുകയായിരുന്നുവെന്ന് പങ്കജ് ഝാ ആരോപിച്ചു.
കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന അംഗമായ പിയൂഷ് ഗോയൽ സൈനികരുടെ മരണമറിഞ്ഞ ശേഷവും തമിഴ്നാട്ടിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് എ.െഎഎഡിഎം.കെയുമായി സഖ്യചർച്ച നടത്തിയതും വിവാദമായി.