യോ യോ ടെസ്റ്റ് ചെയ്യുന്ന ഗൌതം ഗംഭീറിന്‍റെ മകള്‍

single-img
24 July 2018

ക്രിക്കറ്റ് താരങ്ങളുടെ പേടിസ്വപ്നമായ യോ-യോ ടെസ്റ്റ് വളരെ കൂളായി കടന്ന തന്‍റെ മകളെ പരിചയപ്പെടുത്തുകയാണ് ക്രിക്കറ്റ് താരം ഗൌതം ഗംഭീര്‍ . ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് തെളിയിക്കുന്ന ടെസ്റ്റാണ് യോ-യോ. പല താരങ്ങളും യോ-യോ ടെസ്റ്റില്‍ കാലിടറി ടീമില്‍ ഇടംനേടാതെ പോയിട്ടുണ്ട്.

തന്‍റെ മൂത്തമകള്‍ ആസീന്‍ യോ-യോ ടെസ്റ്റിന്‍റെ കോണുകളും ഹല്‍ഡിലുകളുമെല്ലാം നിഷ്പ്രയാസം കടക്കുന്നതിന്‍റെ വീഡിയോ ഗംഭീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മകള്‍ ആസീന്‍ യോ-യോ ടെസ്റ്റ് കീഴടക്കിയെന്ന് തോന്നുവെന്ന് ഗംഭീര്‍ കുറിച്ചു.

ദേശീയ ടീമില്‍ ഇടംനേടണമെങ്കില്‍ യോ-യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയത് വലിയ വാദപ്രതിവാദത്തിന് ഇടയാക്കിയിരുന്നു. സഞ്ജു വി സാംസണ്‍ , അന്പാട്ടി റായിഡു, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം ദേശീയ ടീമില്‍ ഇടം നേടാനാവാതെ പോയത് യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ്. ടീം സെലക്ഷന് യോ-യോ ടെസ്റ്റ് മാത്രം മാനദണ്ഡമാക്കരുതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും ആവശ്യപ്പെട്ടിരുന്നു.