സൗദിയില്‍ സ്ത്രീയെ മാനഭംഗപ്പെടുത്തിയ നാലുപേരുടെ തലവെട്ടി

single-img
9 February 2018

സ്ത്രീയെ മാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ നാല് പാക് പൗരന്‍മാരെ സൗദി അറേബ്യയില്‍ തലവെട്ടിക്കൊന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനും പ്രതികള്‍ ഇരയാക്കിയിരുന്നു. പണവും ആഭരണവും മോഷ്ടിക്കുകയും ചെയ്തു.

യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഒരു മാസത്തിനിടെ സൗദിയില്‍ 20 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. കഴിഞ്ഞ ജൂലൈ മാസത്തിലും ഒരു പാക് പൗരന്‍ വധശിക്ഷയ്ക്കു വിധേയനായിരുന്നു.

കൊലപാതം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു വധശിക്ഷ. ആറു പേരുടെ വധശിക്ഷയാണ് അന്ന് ഒറ്റയടിക്ക് നടത്തിയത്. സ്ത്രികള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ സൗദിയില്‍ വര്‍ദ്ദിച്ചു വരുന്ന സാഹചര്യത്തിലാണ് കടുത്ത ശിക്ഷ നടപ്പാക്കുന്നത്.