മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ; വരുന്നത് വന്‍ തൊഴില്‍ അവസരങ്ങള്‍

single-img
7 February 2018

റിയാദ്: പ്രധാന വരുമാന മാര്‍ഗമായിരുന്ന എണ്ണ വിപണിയില്‍ ഇടിവ് വന്നതോടെ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ. വിവിധ മേഖലകളില്‍ സ്വദേശി വത്കരണമടക്കം നടപ്പാക്കിയതിന് പിന്നാലെയാണ് സൗരോര്‍ജ്ജ പദ്ധതിയിലേക്ക് തിരിയാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കം.

ഭാവിയിലേക്കുള്ള പ്രധാന സാമ്പത്തിക ഉറവിടമായി സൗരോര്‍ജ്ജത്തെ മാറ്റാനാണ് സൗദി തയ്യാറെടുക്കുന്നത്. സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഏറ്റവും വലിയ പെട്രോളിയം ഉല്‍പാദക രാജ്യമായ സൗദിക്ക് പാരമ്പര്യേതര ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ രാജ്യാന്തര ശക്തിയാകാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ ഫാമിന് ഇതിനോടകം തുടക്കം കുറിച്ചു.

ഏഴു സൗരോര്‍ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി വൈദ്യുത പദ്ധതിയുമാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ബദല്‍ സാമ്പത്തിക ഉറവിടമായി സൗരോര്‍ജത്തെ മാറ്റുന്നതിനൊപ്പം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ വര്‍ഷം 700 കോടി ഡോളറാണ് പദ്ധതിക്കായി നീക്കിവയ്ക്കുന്നത്.

2023 ല്‍ രാജ്യത്തെ വൈദ്യുതി ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കുകയാണ് ലക്ഷ്യം. ഒപ്പം ശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ ഒരു ആഗോള ശക്തിയായി മാറാനും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

30 കോടി ഡോളര്‍ ചെലവിട്ടാണ് പദ്ധതി. ഈ വര്‍ഷം 700 കോടി ഡോളര്‍ സൗരോര്‍ജ്ജ പദ്ധതിക്കായി സൗദി അറേബ്യ നിക്ഷേപിക്കും. ഏഴ് സൗര്‍ജ്ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി പദ്ധതിയും തുടങ്ങും. 2023 ആകുമ്പോഴേക്കും ഉപഭോഗത്തിന്റ 10 ശതമാനവും സൗരോര്‍ജ്ജത്തില്‍ നിന്നാക്കാനാണ് ലക്ഷ്യമിടുന്നത്.