ഉറങ്ങാതിരിക്കരുതേ; നിങ്ങളുടെ ഹൃദയം നിങ്ങളെ ചതിച്ചേക്കും; ഉറക്കക്കുറവും ജീവിതശൈലിയും മരണത്തിലെത്തിക്കും

single-img
9 September 2017

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഹൃദയാഘാതം മൂലമാണ് മരിച്ചത്.

ഉറക്കക്കുറവും വൈകിയുള്ള ഉറക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുമെന്ന് പഠനം. റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയാണ് പഠനം പുറത്തുവിട്ടത്. ഉറക്കമില്ലായ്മ ഹൃദയസ്തംഭനത്തിനും രക്തസമ്മര്‍ദം കൂടാനും ഹൃദയമിടിപ്പുകൂടാനും കാരണമാവും.

24 മണിക്കൂറും ജോലിചെയ്യേണ്ടിവരുന്ന ശരാശരി മൂന്നുമണിക്കൂര്‍ മാത്രം ഉറങ്ങുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഹൃദയപരിശോധനയിലാണ് കണ്ടെത്തല്‍. ഗവേഷകര്‍ ഇവരുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും അളക്കുകയും രക്തവും മൂത്രവും പരിശോധിക്കുകയുംചെയ്തിരുന്നു. ഇതില്‍ ഉറക്കക്കുറവുള്ളവരില്‍ ഹൃദ്രോഗങ്ങളുടെ കാരണം കണ്ടെത്തി. നീണ്ട ജോലിസമയവും അല്‍പം മാത്രം ഉറക്കവുമുള്ള തൊഴില്‍മേഖലകളിലുള്ളവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

ഇത്രയും അപകടകരമായ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ നമുക്കു കഴിയാറില്ല. പലരും ഹൃദയാഘാതം വന്ന് പെട്ടെന്നു തന്നെ മരണത്തിന് കീഴടങ്ങു്ന്നതാണ് നാം പലപ്പോഴും കാണുന്നത്. പുറമെ യാതൊരു ലക്ഷണങ്ങളും കാണുന്നില്ല എന്നത് രോഗത്തിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അത്യാവശ്യമായി വേണ്ടത് ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുക എന്നാതാണ്.

ഭക്ഷണരീതി, ഉറക്കം, എന്നിങ്ങനെ നമ്മുടെ ജീവിതശൈലികളെല്ലാം ഹൃദയാരോഗ്യത്തിന് അത്യാവശ്യമായി വേണ്ടതാണ്. ഇത് പാലിച്ചാല്‍ നമുക്കും ഹൃദയാഘാതങ്ങളില്‍ നിന്നും ഒരുപരിധി വരെ രക്ഷപ്പെടാന്‍ സഹായകരമാകും.