കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് കാമുകന്‍ രക്ഷപ്പെട്ടോടി: രണ്ടാം നിലയില്‍ നിന്ന് ചാടിയപ്പോള്‍ കാലൊടിഞ്ഞു

single-img
9 August 2017

ദുബൈ: ജോലിക്കു പോയ ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ രണ്ടാം നിലയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് താഴേക്ക് ചാടിയ കാമുകന്റെ കാല്‍ ഒടിഞ്ഞു. ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതിയിലെത്തിയതോടെയാണ് പുറംലോകമറിയുന്നത്.

തന്റെ ഭാര്യയെക്കുറിച്ച് സംശയം തോന്നിയ 27കാരനായ സിറിയന്‍ യുവാവാണ് റൂമില്‍ ഒറ്റയ്ക്കായിരുന്ന ജോര്‍ദാന്‍കാരി ഭാര്യയെ നിരീക്ഷിക്കാന്‍ ജോലി സമയത്ത് അപ്രതീക്ഷിതമായി വീട്ടിലെത്തിയത്. ഇയാളുടെ സുഹൃത്തുകൂടിയായ സിറിയന്‍ യുവാവിനോടൊപ്പം സെക്‌സിലേര്‍പ്പെട്ടിരിക്കുയായിരുന്നു അപ്പോള്‍ ഭാര്യ. തുടര്‍ന്നാണ് ഭര്‍ത്താവിനെക്കണ്ട് കാമുകന്‍ ജനലിലൂടെ പുറത്തേക്ക് ചാടുന്നത്.

കാമുകന്‍ വീട്ടിലെത്തിയപ്പോള്‍ ഇതേ സമയത്ത് ഭര്‍ത്താവ് വീട്ടിലേയ്ക്ക് വരാതിരിക്കാനായി ഭാര്യ പ്രയോഗിച്ച അടവാണ് അവരെ കൂടുതല്‍ വെട്ടിലാക്കിയത്. ‘താന്‍ പുറത്തേയ്ക്ക് പോകുകയാണെന്നും കുറച്ചു കഴിഞ്ഞേ വരൂ’ എന്നും ഭാര്യ വാട്‌സാപ്പ് മെസേജ് അയച്ചതോടെയാണ് ഭര്‍ത്താവിന് സംശയം ഇരട്ടിച്ചത്.

ഇതോടെ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും ഒരു സെല്‍ഫി എടുത്ത് അയയ്ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഭാര്യ അതില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. ഇതില്‍ സംശയം തോന്നിയ ഭര്‍ത്താവ് അധികം വൈകാതെ വീട്ടിലേയ്ക്ക് എത്തുകയായിരുന്നു.

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും അടച്ച നിലയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിയതോടെ ഭാര്യയെത്തി വാതില്‍ തുറന്നു. തുടര്‍ന്ന് നേരെ കിടപ്പുമുറിയിലേയ്ക്ക് എത്തിയ ഭര്‍ത്താവ് കണ്ടത് തന്റെ സുഹൃത്ത് കൂടിയായ സിറിയന്‍ യുവാവിനെയാണ്. ഇതിനിടെ അപ്രതീക്ഷിതമായി എത്തിയ കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് മുറിയില്‍ നിന്നും ഇറങ്ങിയോടി രണ്ടാം നിലയിലെ ജനല്‍ തകര്‍ത്ത് താഴേക്ക് ചാടിയ കാമുകന്റെ ഇരു കാലുകളും ഒടിയുകയായിരുന്നു.

ഏതാനും മാസം മുമ്പ് താന്‍ തന്നെയാണ് 30കാരനായ സിറിയന്‍ സഹപ്രവര്‍ത്തകനെ ഭാര്യയ്ക്ക് പരിചയപ്പെടുത്തിയതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. പക്ഷെ അതിങ്ങനെ തനിക്ക് തന്നെ പാരയാവുമെന്ന് കരുതിയിരുന്നില്ല. ഈയിടെ വിവാഹമോചനം വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടപ്പോഴാണ് ഇത് ഒരു അവിഹിത ബന്ധത്തിന്റെ സൂചനയാണെന്ന സംശയം ഇയാളിലുദിച്ചത്. അന്നു മുതല്‍ ഭാര്യയെ നിരീക്ഷിക്കാന്‍ തുടങ്ങിയതായും ഇയാള്‍ പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാര്യം യുവതി സമ്മതിച്ചതായി പോലിസ് പറഞ്ഞു. രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്നും ഇവര്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. കാമുകനും ഇക്കാര്യം പോലിസിനോട് സമ്മതിച്ചു. എന്നാല്‍ കോടതി മുമ്പാകെ കുറ്റം സമ്മതിക്കാന്‍ യുവതി ഇതുവരെ തയ്യാറായിട്ടില്ല.