ജെനെറിക് മരുന്നുകൾ ജനത്തിന് ഗുണകരമോ?

single-img
16 November 2015

tumblr_ngccviQMrv1tswiozo1_500

ഡോക്ടർമാർ മരുന്നുകളുടെ കമ്പനി പേരുകൾ എഴുതാതെ രാസനാമം എഴുതണം എന്ന സർക്കാർ ഉത്തരവ് അഭിനന്ദനാർഹാമാണ്‌. പല പേരുകളിൽ ഒരേമരുന്നുമായി കമ്പനികളുടെ തള്ളിക്കയറ്റവും, കമ്മീഷനും പാരി തോഷികങ്ങളും മറ്റും നൽകി ഡോക്ടർമാരെ സ്വാധീനിച്ച് നടത്തുന്ന അനധികൃതവ്യാപാരവും ഇല്ലാതാക്കാൻ ഇത് വളരെ സഹായിക്കും. മാത്രമല്ല  പല ചേരുവകകൾ ഒന്നിച്ചു ചേർത്ത് ഉണ്ടാക്കുന്ന മരുന്നുകളുടെ നിർമ്മാണത്തിലുംഇതുവഴി നിയന്ത്രണം ഉണ്ടാകും എന്നും കരുതാം.

ഇപ്രകാരം  എഴുതി നൽകുന്ന മരുന്നുകളിലെ ചേരുവകകൾ മുഴുവനും ചില അവ സരങ്ങളിൽ രോഗിക്ക് ആവശ്യം ഉള്ളതായിരിക്കില്ല എന്ന് മാത്രമല്ലവിപരീതഫലം ഉണ്ടാക്കാനും സാധ്യതയുണ്ട്. ഔഷധ വില നിയന്ത്രണം മറികടക്കാൻ വേണ്ടി മാത്രമാണ് ഇപ്രകാരം കമ്പനികൾ മറ്റു ചേരുവകകൾകൂട്ടിച്ചേർക്കുന്നത്. അതുവഴി ജനത്തിന്റെ പക്കൽ നിന്നും അമിത വില ഈടാക്കുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരമാണ് മരുന്നുകളുടെരാസനാമം എഴുതുന്നതിലൂടെ സാധിക്കുക. എന്നാൽ ഇതുമൂലം വലിയൊരു ദൂഷ്യവും സമൂഹത്തിൽ വന്നു ചേരാൻ പോകുന്നു എന്നത് ഒരു സത്യമാണ്.

നല്ലതും ഗുണ നിലവാരം ഉള്ളതും എന്ന പ്രതീക്ഷയിൽ ഡോക്ടർ കുറിച്ച് നൽകുന്ന മരുന്ന് ആശു പത്രി ഫാർമസിയിൽ നിന്നോ മരുന്ന് കടകളിൽ നിന്നോരോഗിക്ക് കിട്ടി കൊള്ളണം എന്നില്ല. ഉദാഹരണം ഡോക്ടർ പാര സിറ്റമോൾ 650 എന്ന് എഴുതി നൽകുന്നു എന്ന് കരുതുക. അദ്ദേഹം മനസ്സിൽ കരുതി യത്‌ വാമോൾ.650 (VAMOL 650), ഡോലോ 650( DOLO 650) , മേടോമോൾ 650 ( MEDOMOL 650). കാൽപോൾ 650 (CALPOL 650) എന്നിവയിൽ ഏതെങ്കിലും ആയിരിക്കും.ഇവയെല്ലാം തന്നെ മെച്ചപ്പെട്ട  കമ്പനികളുടെ മരുന്നുകളാണ്. എന്നാൽ മിക്കവാറും രോഗിക്ക് കിട്ടുക ജെനെറിക് കമ്പനിയുടെ മരുന്നായ  പാരസിപ് 650 ( PARACIP 650) ആയിരിക്കും . ഈയൊരു മാറ്റം കൊണ്ട് രോഗിക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. എന്നാൽ മരുന്ന് വ്യാപാരികൾക്കും ആശുപത്രിനടത്തിപ്പുകാർക്കും അമിത ലാഭം ഉണ്ടാക്കാൻ അവസരം കിട്ടുകയും ചെയ്യും.

ജെനെറിക് കമ്പനിയുടെ പാരസിറ്റമോളിന് ( പാരസിപ് 650 )  മരുന്ന് കടക്കരാൻ  നല്കേണ്ടി വരുന്ന വില 7 രൂപ 80 പൈസ മാത്രം. വിൽകുന്നതാകട്ടെ 18.  00രൂപക്കും ( 250 മുതൽ 400 ശതമാനം വരെ ലാഭം കിട്ടും ഇത്തരത്തിൽ പലതിനും) എന്നാൽ ഇതേ മരുന്ന് അറിയപ്പെടുന്ന കമ്പനിയുടേത് ( മെടോമോൾ 650  )കച്ചവടക്കാരന് കിട്ടുന്നത് 15 രൂപ 94  പൈസക്കും വില്കുന്നത് 19 രൂപ 50 പൈസക്കും ഇവിടെ ലാഭം വളരെ കുറവ്( 17 മുതൽ 20 ശതമാനം വരെ മാത്രം) ഇതുപോലെ തന്നെയാണ് ഒമെപ്രാസോൾ എന്ന മരുന്നും.. (ഒമീ 20 ) എന്ന മരുന്ന് കച്ചവടക്കാരന് 17 രൂപയ്ക്കു കിട്ടുന്ന ഇത് വില്കുന്നത് 52 രൂപ 45പൈസക്കാ ണ്.. ലാഭത്തിന്റെ കണ ക്ക് നോക്കുക. ഇതേമരുന്ന് നല്ല കംബനിയുടെത് കിട്ടു ന്നത് (ഒമെസ് 20 )  43 രൂപ 95 പൈസക്കും വില്കുന്നത് 50 രൂപ 60പൈസക്കും ആണ്..( നേരിയ ലാഭം മാത്രം ) അതുപോലെ ജനം പതിവായി വാങ്ങി കഴി ക്കുന്ന മറ്റൊന്നാണ് സെറ്റ്രിസിൻ.. ഒകാസിറ്റ് എന്ന ഗുളിക 4.രൂപ 50പൈസക്ക്  കിട്ടുമ്പോൾ. വില്കുന്നത് 20 രൂപയ്ക്കു.. എന്നാൽ നല്ല കമ്പനിയുടെ ഫാസ്റ്റ്സെറ്റ്  എന്ന ഗുളിക കച്ചവടക്കാരന് കിട്ടുന്നത് 16 രൂപ 53 പൈസക്കുംവിൽകുന്നതു 19 രൂപ 50 പൈസക്കും ..

മിക്കവാറും മരുന്നുകൾ എല്ലാംതന്നെ ഈ അവസ്ഥയിൽ തന്നെയാണ്.. ഈ ഒരു ലാഭം മുന്നിൽ കണ്ടാണ്‌ കൂണുപോലെ നാട് നീളെ മരുന്ന് കടകൾ പെരുകുന്നതും. രണ്ടു മരുന്നും ഒരുപോലെ നല്ലതാണ് എങ്കിൽ എന്ത് കൊണ്ട് കമ്പനിയുടെ  മരുന്നിനു വില കൂടുതൽ നല്കേണ്ടി വരുന്നു എന്ന ചോദ്യംഅവശേഷിക്കുന്നു. സർക്കാർ ഉദ്ദേശിക്കുന്നത് ജനത്തിന് ഗുണനിലവാരമുള്ള മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ ആണെങ്കിൽ ജെനെറിക് മരുന്നിനുആനുപാതികമായി വില കുറ യ്ക്കാനും വേണ്ട നടപടികൾ എടുക്കണം. അല്ലെങ്കിൽ ഇത് ഒരു വിഭാഗം കച്ചവടക്കാരെ മാത്രം സഹായിക്കാനുള്ള അടവ്നയം മാത്രമായിരിക്കും.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൊടുക്കുന്ന മരുന്നുകൾ കഴിച്ചു  മാറാരോഗികൾ ആകുന്നവരുടെ എണ്ണം ക്രമാതീ താമയി പെരുകുകയും ഈവ്യവസായം തഴച്ചു വളരുകയും ചെയ്യും. ഈ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുന്ന നയമാണ് നമ്മുടെ നാട്ടിലെ ആരോഗ്യവകുപ്പും സ്വീകരിച്ചിരിക്കുന്നത്.രാസനാമം കുറിക്കുമ്പോൾ സർക്കാർ ആശുപത്രി യിൽ അട ക്കം ( ഇവർ മരുന്ന് വാങ്ങുക മിക്കവാറും നല്ല കമ്പനിയുടെ മരുന്നിന്റെ വില നിലവാരംകാണിച്ചായിരിക്കും) അങ്ങനെ വരുമ്പോൾ മിക്കവർക്കും ആവശ്യം പോലെ വീതിച്ചെടുക്കാൻ പണവും കിട്ടും. മിക്കവാറും സർക്കാർ ആശുപത്രികളിലേക്ക്അത്യാവശ്യ സമയങ്ങളിൽ അടുത്തുള്ള മരുന്ന് വിതരണക്കാരിൽ നിന്നും മരുന്ന് വാങ്ങാം എന്ന ഒരു നയം ഉള്ളതുകൊണ്ട് കൂടിയ നിരക്കിൽ ആണ് ഇവർബില്ലുകൾ എഴുതി വാങ്ങാറുള്ളത് എന്നത് പരസ്യമായ രഹസ്യമാണ്.. ഇത് സർക്കാർ ആസുപത്രിയുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്നായി അറിയുകയും ചെയ്യും.

അതുപോലെ തന്നെ ഡോക്ടർമാർക്ക് കൃത്യമായി കമ്മീഷൻ കൊടുത്ത് മരുന്ന് എഴു തിക്കുന്ന ചില കമ്പനികളും കുറെ മെഡിക്കൽ ഷോപ്പു കളും ഉണ്ട്. ഇത്മനസ്സിലാക ണമെങ്കിൽ നിങ്ങള്ക്ക് കിട്ടുന്ന മരുന്ന് കുറിപ്പടി നോക്കിയാൽ മതി. കാക്ക കാഷ്ടിച്ചാൽ  അതിനെക്കാൾ ഭംഗിയുണ്ടാകും എന്നാണു മരുന്ന് കടയിൽജോലി ചെയ്യുന്നവർ ഇത് കാണുമ്പോൾ പറയുക. കാരണം തൊട്ടടുത്ത മരുന്ന് കടയിലെ വിതരണക്കാരന് മാത്രമേ ഇത് വായിക്കാൻ കഴിയൂ. കുറച്ചു വരയുംകുറിയും മാത്രം. ഈ കുറിപ്പട മറ്റെവിടെയെങ്കിലും പോയാൽ  ഡോക്ടറുടെ കമ്മീഷൻ കുറയും. അത് പാടില്ലല്ലോ. ഇതും ഒഴിവാക്കാനായി ഇപ്പോൾ ചിലഡോക്ടർമാർ സ്വന്തമായി മരുന്നുകടയും നടത്തുന്നു എന്നത് മറ്റൊരു സത്യം.

ശാസ്ത്രം ഏറെ പുരോഗമിച്ചു.. മിക്കവാറും ഡോക്ടർമാർക്ക്  മരുന്ന് കമ്പനികൾ തന്നെ പാരിതോഷികമായി നല്കിയ കമ്പ്യൂട്ടറോ. ലാപ്ടോപ്പോസ്വന്തമായി ഉണ്ട്. ഇതുപയോഗിച്ച് രോഗിയുടെ വിവരങ്ങൾ സൂക്ഷിക്കുകയും മരു ന്ന് കുറിപ്പട പ്രിന്റ്‌ ചെയ്തു കൊടുക്കുകയും ചെയ്‌താൽ ( ചിലരൊക്കെഅത് തുടങ്ങിയിട്ടുമുണ്ട് ) അത് ഡോക്ടർക്കും രോഗിക്കും ഒരുപോലെ ഗുണകരമാണ്.  ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ കിട്ടിയത് എന്ന് രോഗിക്ക്ഉറപ്പു വരു ത്താൻ ഇതിലൂടെ സാധിക്കും. ഇക്കാര്യത്തിൽ ശക്തമായ  നിയമം നടപ്പിലാക്കണം.

ഡോക്ടർക്കും മെ ഡിക്കൽ ഷൊപ്പിനും പാരിതോഷികവും കമ്മീഷനും നല്കി കേരളത്തിലെ ജനത്തെ മരുന്ന് തീറ്റിക്കുന്ന കമ്പനികളെ നിരോധിക്കാൻസർക്കാർ തയ്യാറാകണം. ഇവിടെ സംഭവിക്കുന്നത്‌ മരുന്നുകൾ വിൽപ്പനക്കാരായ മരുന്നുകടക്കാർക്കും ആസുപത്രികൾക്കും വളരെ കുറഞ്ഞ വിലക്ക്കിട്ടുന്നു. അവർ അത് അതിൽ രേഖപ്പെടുത്തിയ വിലക്ക് വിറ്റ് അമിത ലാഭം നേടുന്നു. ചുരുക്കം ചിലർ 40 ശതമാനം വരെ കിഴിവ് എന്ന് പറഞ്ഞുകൊടുകുന്നത് ഇത്തരം  മരുന്നുകൾ മാത്രം. അപ്പോഴും 200 മുതൽ 300 വരെ ശതമാനം ലാഭം അവരുടെ പോക്കറ്റിൽ തന്നെ.

ഇവിടെ ആവശ്യം ജെനെറിക് മരുന്നുകളുടെ വില്പനവില പരമാവധികുറയ്ക്കുക എന്നതാണ്. അപ്പോൾ മാത്രമേ അത്കൊണ്ട് ജനത്തിന് ഗുണംകിട്ടുകയുള്ളൂ. അതുപോലെ ഡോക്ടറുടെ കുറിപ്പടയില്ലാതെ മരുന്ന് വിൽക്കുന്ന പ്രവണത പൂർണ്ണമായും അവസാനിപ്പിക്കണം. ഒരു തലവേദന ഗുളിക, ഒരുപനി ഗുളി ക, എന്നീ രീതിയിൽ ഗുളികകൾ മുറിച്ചു കൊടുക്കുന്ന രീതിയും അവസാനിപ്പിക്കണം. എല്ലാത്തിലും ഉപരിയായി, മരുന്നുകൾ കൈകാര്യംചെയ്യുന്നത് യോഗ്യ തയുള്ള ഫാർമസിസ്റ്റുകൾ മാത്രമാണ് എന്ന് ഉറപ്പു വരുത്തണം. അല്ലാതെ ഈ ഗുണ നിലവാരം കുറഞ്ഞ മരുന്നുവിപണനം കേരളത്തിൽഇല്ലാതാകില്ല. അമിതലാഭം കിട്ടുന്ന ജെനെറിക് മരുന്നുകൾ വിറ്റ് മരുന്ന് കച്ചവടം കൊഴുപ്പി ക്കുന്ന വ്യാപാരികളും സ്വന്തം സ്ഥാപനത്തിൽ സർക്കാർ നിയമംഅനുസരിച്ച് യോഗ്യതയുള്ള ഫാർമസിസ്റ്റിനെ നിയമിക്കാനും മാന്യമായ വേതനവും മറ്റു ആനുകൂല്യങ്ങൾ നല്കാനും തയ്യാറാകുന്നില്ല എന്നതും ഇവിടുത്തെഅധികാരികളുടെ കഴിവില്ലായ്മ കൊണ്ടുമാത്രമാണ്.

ഇത് അവസാനിപ്പുക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയ ഫാർമസി പ്രാക്ടീസ്‌ രെഗുലഷൻസ് 2015 കേരളത്തിൽ അത് വിഭാവനം ചെയ്യുന്നരീതിയിൽ പൂർണ്ണമായി നടപ്പിലാക്കണമെന്ന് തന്നെയാണ്  കേരള ഫാർമസിസ്റ്റ്‌ അസോസിയേഷൻ ശക്തമായി ആവശ്യപ്പെടുന്നതും.