നോര്‍വെ, ചൈന സ്വദേശികളെ ബന്ദികളാക്കിയെന്ന് ഐസിസ്

single-img
10 September 2015

isis-captiveദമാസ്‌കസ്: നോര്‍വെ, ചൈന സ്വദേശികളെ ബന്ദികളാക്കിയെന്ന് ഐസിസ്. ബന്ദികളാക്കിയ രണ്ടുപേരുടെയും ചിത്രം ഓണ്‍ലൈന്‍ മാസികയായ ദാബിക്കിലൂടെ പുറത്തുവിട്ടു. ‘ഇവരെ മോചിപ്പിക്കാന്‍ ആര് ധനം നല്‍കു’മെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

നോര്‍വെ സ്വദേശിയായ ഒലെ ജൊഹാന്‍ ഗ്രിംസ്ഗാര്‍ഡ് (48), ചൈന സ്വദേശിയായ ഫാന്‍ ജിംഗൂയി (50) എന്നിവരാണ് ബന്ദികള്‍. ഓണ്‍ലൈന്‍ മാഗസിന് തപാലിലൂടെയാണ് ഇരുവരുടെയും ഫോട്ടോകളും അടിക്കുറിപ്പും ലഭിച്ചത്.

ഗ്രിംസ്ഗാര്‍ഡിനെ കാണാതായ വിവരം നോര്‍വെ പ്രധാനമന്ത്രി എര്‍ണ സോള്‍ബര്‍ഗ് സ്ഥിരീകരിച്ചു. ജനവരിയിലാണ് ഇയാളെ കാണാതായത്. ചൈന സ്വദേശിയെ കാണാതായ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.