പോലീസ് കസ്റ്റഡിയിലെടുത്ത യുവതി തൂങ്ങി മരിച്ച നിലയില്‍

single-img
24 April 2014

Changaramkulamപോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തി. മോഷണക്കേസില്‍ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത എടപ്പാള്‍ കണ്ടനകം മാണൂരില്‍ താമസക്കാരിയായ അനീഷ (23) യെയാണ് പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ വനിതകള്‍ക്കുള്ള റെസ്റ്റ് റൂമില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാള്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരേയൊരു വനിതാ പോലീസ് ബാത്ത്‌റൂമില്‍ പോയസമയത്താണ് യുവതി ജീവനൊടുക്കിയത്.

കഴിഞ്ഞ 19 ന് പടിഞ്ഞാറങ്ങാടിയില്‍നിന്നും എടപ്പാളിലേയ്ക്കുള്ള ബസ് യാത്രക്കിടെ പത്തുപവന്റെ ആഭരണവും എടിഎം കാര്‍ഡും അടങ്ങിയ ബാഗ് ബസ് യാത്രക്കാരിയായ പടിഞ്ഞാറങ്ങാടി സ്വദേശിനിയില്‍ നിന്നും കവര്‍ന്ന കേസിലാണ് അനീഷയെ കസ്റ്റഡിയിലെടുത്തത്. ആ എ.റ്റി.എം് കാര്‍ഡുപയോഗിച്ച് കുറ്റിപ്പുറം എടിഎം കൗണ്ടറില്‍നിന്നും 22000 രൂപയും അനീഷ പിന്‍വലിച്ചിരുന്നു. എ.ടി.എം കൗണ്ടറിലെ സിസിടിവിയില്‍ പതിഞ്ഞ ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് യുവതി പോലിസ് പിടിയിലായത്. എടപ്പാളിലെ രണ്ടു ജ്വല്ലറികളില്‍ തട്ടിയെടുത്ത ആഭരണങ്ങളില്‍ ചിലത് വില്‍പ്പന നടത്തിയതും പോലീസ് പിടിച്ചെടുത്തിരുന്നു.

അവിവാഹിതയായ അനീഷ നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണെന്നും അനീഷയ്‌ക്കെതിരെ പൊന്നാനി, ചങ്ങരംകുളം പോലീസ് സ്‌റ്റേഷനുകളില്‍ വേറെയും മോഷണകേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച പൊന്നാനി കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് യുവതി ജീവനൊടുക്കിയത്. കസ്റ്റഡി മരണം സംബന്ധിച്ച് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ാരംഭിച്ചിട്ടുണ്ട്.