തമിഴ്‌നാട്ടില്‍ എ.ഡി.എം.കെ- ഇടതുസഖ്യം തകര്‍ന്നു; ക്യാപ്റ്റന്‍ ബി.ജെ.പി പാളയത്തില്‍

single-img
7 March 2014

Tamil-Nadu-Political-Mapതമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രധാനമന്ത്രി പദം വരെ ചര്‍ച്ചയില്‍ കൊണ്ടുവന്ന എഡിഎംകെ- ഇടതു സഖ്യം തകര്‍ന്നു. സിപിഎമ്മിനു സ്വാധീനമുള്ള കോയമ്പത്തൂര്‍, മധുര സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടതെങ്കിലും അവിടങ്ങളില്‍ ജയ സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് മുന്നണി തകരാന്‍ കാരണം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ പിന്തുണയോടെ സിപിഎം പത്തു സീറ്റിലും സിപിഐ ഒമ്പതു സീറ്റിലും വിജയിച്ചിരുന്നു. ഇടതു പാര്‍ട്ടികള്‍ക്കുവേണ്ടി അവര്‍ക്കു നിശ്ചയിച്ചിട്ടുള്ള സീറ്റുകളില്‍ നിന്ന് തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്നു ജയ വാക്കു കൊടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ അതിനു തയ്യാറാകുന്നില്ലെ ആക്ഷേപമാണ് ഇടതുപാര്‍ട്ടികള്‍ ഇന്നയിച്ചിരിക്കുന്നത്.

അതേസമയം വിജയകാന്തിന്റെ എംഡിഎംകെയും ബിജെപിയും തെരഞ്ഞെടുപ്പു സഖ്യം പ്രഖ്യാപിച്ചിരിക്കുകയാണ്.