പതിനൊന്നായിരം തടവുകാരെ സിറിയയിൽ പീഡിപ്പിച്ചു കൊന്നു
22 January 2014
സിറിയയില്‍ പതിനൊന്നായിരത്തോളം പേരെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ അനുകൂലിക്കുന്ന സൈന്യം പീഡിപ്പിച്ചു കൊന്നതായി വെളിപ്പെടുത്തൽ.ആഭ്യന്തരയുദ്ധക്കാലത്ത് തടവിലാക്കപ്പെട്ടവരാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഖത്തര്‍ യുദ്ധകുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്നിയോഗിച്ച മൂന്ന് അഭിഭാഷകരാണ് സിറിയന്‍ സൈന്യത്തിലെ മുന്‍ഫോട്ടോഗ്രാഫര്‍ നല്‍കിയ വിവരം പുറത്തുവിട്ടത്.55,000 ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടു
മൃതദേഹങ്ങളുടെ ചിത്രം എടുക്കാനാണ് അസദിന്റെ ഭരണകൂടം സൈനികഫോട്ടോഗ്രാഫറെ ചുമതലപ്പെടുത്തിയത്. പ്രതിദിനം 50 മൃതദേഹങ്ങള്‍വരെ തന്റെ മുന്നില്‍ എത്തിച്ചിരുന്നതായും മൃതശരീരത്തില്‍ മുറിവിന്റെ പാടുകള്‍ സാധാരണമായിരുന്നെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു.ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും