വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയിൽ നാശനഷ്ടങ്ങള്‍
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
വടക്കന്‍ കേരളത്തില്‍ ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. അടുത്ത് പ്രദേശത്തുള്ള പല വീടുകളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കൊട്ടിയൂര്‍ വനമേഖലയോട് ചേര്‍ന്ന് ഉരുള്‍പ്പൊട്ടിയതാകാം ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നാണ് വിവരം.
കണ്ണൂരിന് പുറമെ പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടിലും മലവെള്ളപ്പാച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ ഒഴുക്കില്‍ കൂറ്റന്‍ പാറകള്‍ ഉള്‍പ്പടെ ഒലിച്ചുപോയതായും വിവരമുണ്ട്. കൂടരഞ്ഞി ഉറുമി പുഴയില്‍ ഒഴുക്കില്‍പ്പെട്ട അഞ്ചു പേരെ രക്ഷപ്പെടുത്തി.
കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍
ഇന്നും നാളെയും തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
28-08-2022 വരെ കന്യാകുമാരി തീരത്തും, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.