കേരളം കണ്ട അമേച്വര്‍ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാൻ; എഎന്‍ ഷംസീര്‍

single-img
21 August 2022

കണ്ണൂര്‍: കേരളം കണ്ട അമേച്വര്‍ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എഎന്‍ ഷംസീര്‍.

ഓരോദിവസവും വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹമത് തെളിയിക്കുകയാണ്. ഗവര്‍ണര്‍ പദവിക്ക് ഒരു മഹത്വുവും മാന്യതയുണുണ്ട്. അതുവിട്ടുകൊണ്ട് തനിരാഷ്ട്രീയക്കാരനെപ്പോലെ അദ്ദേഹം സംസാരിക്കുകയാണ്. കായികമായി ഒരു ഗവര്‍ണറെ നേരിടുന്ന സംസ്‌കാരമാണോ കേരളത്തിന്റെതെന്നും ഷംസീര്‍ ചോദിച്ചു

അദ്ദേഹം പലതുമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ ചില സ്ഥാനങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പ്രചരിപ്പിച്ചിരുന്നു. ആ നിരാശ പ്രകടിപ്പിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനോടാണ്. അത് ഭൂഷണമാണോ എന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കണം. ഒരുഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാവേണ്ട പരാമര്‍ശമല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അദ്ദേഹത്തിന് മീഡിയ മാനിയയാണ്. എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുന്നതാണോ ഗവര്‍ണറുടെ പണി. ഇത് കേരളീയസമൂഹം അംഗീകരിക്കില്ലെന്നും ഷംസീര്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണം

വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാ പരിധികളും ലംഘിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തുന്നത്. തന്നെ ആര്‍ക്കും വേണമെങ്കിലും വിമര്‍ശിക്കാം, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു

വിസിയുടെ നടപടികളെ തുടര്‍ന്ന് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതാണ്.മാന്യതയുടെ അതിര്‍വരുമ്ബുകള്‍ കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ലംഘിച്ചു. താന്‍ നിയപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിസി ക്രിമിനലെന്നും സിപിഎമ്മിന്റെ പാര്‍ട്ടി കേഡര്‍ ആയാണ് വിസി പ്രവര്‍ത്തിക്കുന്നതെന്നും വിസി വ്യക്തമാക്കി. ആ സ്ഥാനത്ത് ഇരുന്ന് യൂണിവേഴ്‌സിറ്റിയെ നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിസിക്കെതിരെ നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.

മുന്‍പ് ചരിത്രകോണ്‍ഗ്രസിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വിസി സ്വീകരിച്ച നടപടികള്‍ തീര്‍ത്തും നിയമവിരുദ്ധമാണ്. അന്ന് ഗവര്‍ണര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. രാജ്യത്ത് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്ക് നേരെയോ കൈയേറ്റമുണ്ടാകാം. എന്നാല്‍ രാഷ്ട്രപതിക്കോ, ഗവര്‍ണര്‍ക്കോ നേരെ കൈയേറ്റമുണ്ടായാല്‍ അത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ഒരു സംഭവമുണ്ടായിട്ട് അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും വിസി തയ്യാറായില്ല. തന്നെ ആ പരിപാടിക്ക് ക്ഷണിച്ചത് വിസിയായിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ടുപോലും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.