ഗവര്‍ണറുടെ നടപടി പരിശോധിക്കേണ്ടത് സര്‍വകലാശാല: പി.രാജീവ്
പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടി പരിശോധിക്കേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയെന്ന് മന്ത്രി പി.രാജീവ്. ചാൻസിലർ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. ആ നിയമങ്ങൾ അനുസരിച്ചാണോ ഗവർണർ പ്രവർത്തിച്ചത് എന്ന് സർവകലാശാല ആണ് പരിശോധിക്കേണ്ടത്. സർക്കാരിന് മുന്നിൽ ആ പ്രശ്നം ഇതുവരെ പരിഗണനക്ക് വന്നിട്ടില്ല- പി രാജീവ് പറഞ്ഞു.
മാത്രമല്ല നമ്മുടെ ഭരണഘടനാ അനുസരിച്ചു സർവകലാശാലകളുടെ പ്രവർത്തനം പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ ചുമതലയിൽ ഉള്ളതാണ് എന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
ഇന്നലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ മരവിപ്പിച്ചിരുന്നു. കണ്ണുർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ നിയമന നടപടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ഗവർണറുടെ ഉത്തരവ്