റോഡ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

single-img
17 August 2022

തിരുവനന്തപുരം: റോഡ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. ഓപ്പറേഷന്‍ സരള്‍ റാസ്‍ത എന്ന പേരില്‍ വിജിലന്‍സ് പിഡബ്ല്യുഡി റോഡുകളിലാണ് പരിശോധന നടത്തിയത്. നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്.

112 റോഡുകള്‍ വിജിലന്‍സ് പരിശോധിച്ചു. അറ്റകുറ്റ പണി ചെയ്യുന്ന റോഡുകള്‍ ആറുമാസം കഴിഞ്ഞാല്‍ തകരുന്നു. ഗ്യാരന്‍റി പീരീഡ് കഴിഞ്ഞാല്‍ വീണ്ടും കരാര്‍ നല്‍കാന്‍ പിഡബ്ല്യുഡി എഞ്ചിനീയര്‍മാര്‍ ശുപാര്‍ശ ചെയ്യുകയാണെന്നും വിജിലന്‍സ് കണ്ടെത്തല്‍.

റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നില്‍ക്കുമ്ബോഴാണ് പരിശോധനയ്ക്കായി വിജിലന്‍സും ഇറങ്ങിയത്. കരാര്‍ മാനദണ്ഡമുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ പിബ്ലഡ്യുഡി ഉദ്യോഗസ്ഥര്‍ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്ബികളുകള്‍ ശേഖരിച്ചു.

കുഴികള്‍ അടയ്ക്കുമ്ബോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്ബോഴും ചെളിയും മണ്ണും മാറ്റി, ടാര്‍ ഒഴിച്ച ശേഷം റോഡ് നിര്‍മ്മാണം നടത്തണമെന്നാണ് ചട്ടം. പക്ഷെ പല സാമ്ബിള്‍ പരിശോധനയിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലന്‍സ് പരിശോധിക്കും. രേഖകളിലും സാമ്ബിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാര്‍കാര്‍ക്കുമെതിരെ കേസെടുക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്‍െറ നിര്‍ദ്ദേശം. വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് എതിരായാല്‍ പൊതുമരാമത്ത് വകുപ്പിന് വലിയ തിരിച്ചടിയാകും.