ഇതരസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടി; ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ
എറണാകുളം: പെരുമ്ബാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയില്‍.
അസം സ്വദേശിയായ മസീബുള്‍ റഹ്മാനാണ് അറസ്റ്റിലായത്. കേസില്‍ പെരുമ്ബാവൂര്‍ സ്വദേശികളായ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2021 ഡിസംബര്‍ മാസത്തിലാണ് സംഭവം. പെരുമ്ബാവൂര്‍ ടൗണില്‍ നിന്ന് രാത്രിയില്‍ മൂന്നുപേര്‍ ചേര്‍ന്ന് അസം സ്വദേശിയായ ബാബുല്‍ ഇസ്ലാമിനെ കാറില്‍ ബലമായി കയറ്റി.ദേഹോപദ്രവം ചെയ്ത്, 50000 രൂപ തട്ടിയെടുത്തു.
സംഭവത്തില്‍ പെരുമ്ബാവൂര്‍ സ്വദേശികളായ സാഹിറിനെയും, അജിയെയും നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പങ്കാളിയായിരുന്ന മസീബുള്‍ റഹ്മാന്‍ അസമിലേക്ക് ഒളിവില്‍ പോയി. രാവിലെയോടെ ഇയാള്‍ വിമാനമാര്‍ഗം സംസ്ഥാനത്തേക്ക് എത്തുന്നു എന്നറിഞ്ഞാണ് പെരുമ്ബാവൂര്‍ പൊലീസ് നെടുമ്ബാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ സാഹിര്‍ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്. അജി ജാമ്യത്തിലും. അറസ്റ്റിലായ മസീബുള്‍ റഹ്മാനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.