‘രാഷ്‌ട്രപത്നി’ പരാമർശം; കോൺഗ്രസ് മാപ്പ് പറയണമെന്നു ബിജെപി; അധിർ രഞ്ജൻ ചൗധരി മാപ്പു പറഞ്ഞെന്ന് സോണിയ
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്‌ട്രപത്നി’യെന്നു കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വിളിച്ചതിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കി ബിജെപി. പാർലമെന്റിനകത്തും പുറത്തും വിഷയം ഉന്നയിച്ച് ബിജെപി പ്രതിഷേധിച്ചു. കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബിജെപി എംപിമാർ നോട്ടീസ് നൽകി.
ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധീർ രഞ്ജൻ ചൗധരിയുടെ വിവാദ പരാമർശം. എന്നാൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്‌ട്രപത്നി’യെന്നു വിശേഷിപ്പിച്ചത് നാക്കുപിഴ എന്നാണ് അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചത്. മാപ്പുപറയേണ്ട കാര്യമില്ലെന്നും ഇതിന്റെ പേരിൽ തൂക്കിലേറ്റണമെങ്കിൽ തൂക്കിലേറ്റാമെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
അതെ സമയം അധിർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നാണ് കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം.