എഴുന്നൂറിലധികം യുക്രൈന്‍ സൈനികര്‍ മരിയുപോളില്‍ കീഴടങ്ങിയതായി റഷ്യ

single-img
12 July 2022

കീവ്: എഴുന്നൂറിലധികം യുക്രൈന്‍ സൈനികര്‍ മരിയുപോളില്‍ കീഴടങ്ങിയതായി റഷ്യ. എന്നാല്‍, അവകാശവാദത്തോട് യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മരിയുപോളിലെ അസ്തോവല്‍ ഉരുക്ക് നിര്‍മ്മാണ ശാലയില്‍ നടത്തിയ അവസാന ചെറുത്ത് നില്‍പ്പിന്‍റെ ഭാഗമായവരെ തിരികെയെത്തിച്ചുവെന്നായിരുന്നു ‌യുക്രൈന്റെ നേരത്തെയുള്ള വിശദീകരണം. അതിനിടെ കീവില്‍ അമേരിക്കന്‍ എമ്ബസി മൂന്ന് മാസത്തിന് ശേഷം വീണ്ടും തുറന്നു. ​

ഗൂ​ഗിളിനെതിരെയും റഷ്യ ന‌പടി സ്വീകരിച്ചു. ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെ ഗൂഗിളിന്റെ റഷ്യന്‍ ഉപവിഭാഗം പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്തു. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ പോലുമാകാത്ത സ്ഥിതിയാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചും യൂട്യൂബും അടക്കമുള്ള സൗജന്യ സേവനങ്ങള്‍ റഷ്യയില്‍ തുടര്‍ന്നു ലഭ്യമാകും. യുക്രൈന്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യന്‍ സര്‍ക്കാരിന് താല്‍പര്യമില്ലാത്ത വിവരങ്ങള്‍ പുറത്ത് വരുന്നത് തടയാന്‍ ഗൂഗിള്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.